തലശേരി: നഗരമധ്യത്തില്‍ വെച്ച് പട്ടാപ്പകല്‍ എട്ട് ലക്ഷം കവച്ച ചെയ്‌ത സംഭവത്തില്‍ മുഖ്യ പ്രതി പിടിയില്‍. കണ്ണൂര്‍ വാരം സ്വദേശി അഫ്‌സലിനെ (27) നെയാണ് തലശേരി പോലീസ് ആസൂത്രിത നീക്കത്തിലൂടെ പിടികൂടിയത്.
മൊബൈല്‍ ടവര്‍ കേന്ദ്രീച്ച് പിന്തുടര്‍ന്ന പോലീസ് സംഘം വയനാട്ടില്‍ നിന്ന് പുലര്‍ച്ചെയാണ് ഇയാളെ പിടികൂടിയത്. ഇയാളെ തലശേരി സ്‌റ്റേഷനിലെത്തിച്ചു ഡിവൈഎസ്‌പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്‌തു. കഴിഞ്ഞ മാസം 16നാണ് നഗരത്തെ ഞെട്ടിച്ച കവര്‍ച്ച നടന്നത്.
ധര്‍മ്മടം സ്വദേശി റഹീസിന്റെ പണമായിരുന്നു മുഖത്ത് മുളകുപൊടി വിതറി കവര്‍ന്നത്. പഴയ ബസ്‌സ്‌റ്റാന്‍ഡിലെ സഹകരണ ബാങ്കില്‍ പണയം വച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ എടുക്കാനായി എട്ട് ലക്ഷം രൂപയുമായാണ് റഹീസ് എത്തിയത്. ഒന്നാം നിലയിലുള്ള ബാങ്കിലേക്ക് പടികള്‍ കയറവെയായിരുന്നു ആക്രമണം. പണം കവര്‍ന്ന സംഘത്തിലെയാള്‍ പോസ്‌റ്റ് ഓഫീസ് റോഡിലൂടെ പണകെട്ടും കൈയില്‍ പിടിച്ച് വേഗത്തില്‍ ഓടുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു.
Malabar News: പാലക്കാട് യുഡിഎഫ്-ബിജെപി-ജമാ അത്ത് കൂട്ടുകെട്ട്; എകെ ബാലൻ