തിരുവനന്തപുരം: ഒരുമാസത്തെ ക്ഷേമപെൻഷൻ കുടിശിക തീർക്കാൻ ധനവകുപ്പ് 900 കോടി രൂപ അനുവദിച്ചു. സംസ്‌ഥാനത്ത് പെൻഷൻ വിതരണം ഈ മാസം 29 മുതൽ ആരംഭിക്കുമെന്നാണ് അറിയിപ്പ്. നിലവിൽ ഡിസംബർ മുതലുള്ള പെൻഷൻ കുടിശികയാണ്.
കുടിശികയുള്ള പെൻഷൻ മുഴുവൻ നൽകാൻ 4500 കോടിയിലേറെ രൂപ വേണം. ഇത്രയും തുക കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് ഒരുമാസത്തെ പെൻഷൻ മാത്രം നൽകുന്നത്. ഏപ്രിൽ മുതൽ എല്ലാമാസവും മുടങ്ങാതെ ക്ഷേമപെൻഷൻ നൽകുമെന്നാണ് സർക്കാർ അവകാശപ്പെട്ടത്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് പെൻഷൻ വൈകുന്നതിന് കാരണമായി സർക്കാർ പറയുന്നത്. കഴിഞ്ഞ ദിവസം കേരളത്തിന് 18,253 കോടി രൂപ കടമെടുക്കാൻ കേന്ദ്രം അനുമതി നൽകിയിരുന്നു. ഈ തുക പെൻഷൻ വിതരണത്തിനും വിരമിക്കൽ ആനുകൂല്യങ്ങൾക്കുമായി വിനിയോഗിക്കാനാണ് സർക്കാർ തീരുമാനം.
Most Read| ഇന്ത്യയിൽ ക്യാൻസർ രോഗികളിൽ കൂടുതൽ 40 വയസിന് താഴെയുള്ളവരിലെന്ന് പഠനം