കാസർഗോഡ്: ചട്ടഞ്ചാല്‍ വ്യവസായ പാര്‍ക്കില്‍ ഓക്സിജന്‍ പ്ളാന്റ് സ്ഥാപിക്കാന്‍ മുൻകൈയെടുത്ത് ജില്ലാ ഭരണ നേതൃത്വം. ചട്ടഞ്ചാലിലെ കോവിഡ് ആശുപത്രി, കാസര്‍ഗോഡ് മെഡിക്കല്‍ കോളേജ് എന്നിവയുടെ സാന്നിധ്യവും ഭാവിയില്‍ മരുന്ന് ഫാക്റ്ററികളടക്കം ആരോഗ്യ രംഗത്തുണ്ടാകുന്ന നിക്ഷേപ സാധ്യതകളും വ്യാവസായിക ആവശ്യത്തിനുള്ള ഓക്സിജന്‍ ലഭ്യതയും മുന്നില്‍ കണ്ടാണ് ജില്ലാ പഞ്ചായത്തിനു കീഴിലുള്ള പാർക്കിൽ പ്ളാൻറ് സ്ഥാപിക്കാൻ തീരുമാനമായത്.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ പഞ്ചായത്ത് യോഗത്തിലാണ് തീരുമാനം. ഓക്സിജന്‍ പ്ളാന്റ് ത്രിതല പഞ്ചായത്തുകളും നഗരസഭകളും സംയുക്തമായാണ് സ്ഥാപിക്കുക.
പ്ളാന്റിനായി 50 ലക്ഷം രൂപയും ഭൂമിയും ജില്ലാ പഞ്ചായത്ത് അനുവദിക്കും. 3 ലക്ഷം രൂപ വീതം ഗ്രാമ പഞ്ചായത്തുകളും 5 ലക്ഷം രൂപ വീതം ബ്ളോക്ക് പഞ്ചായത്തുകളും നഗരസഭകളും അനുവദിക്കും. ഇതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ജില്ലാ ആസൂത്രണ സമിതി അറിയിക്കുമെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു.
അതേസമയം ജില്ലാ കളക്ടർ ഡോ. സജിത് ബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ, കാസര്‍ഗോഡ് വികസന പാക്കേജ് സ്പെഷല്‍ ഓഫീസര്‍ ഇപി രാജ്മോഹന്‍, ഫിനാന്‍സ് ഓഫീസര്‍ സതീശന്, വ്യവസായ കേന്ദ്രം മാനേജര്‍ സജിത് എന്നിവരുടെ നേതൃത്വത്തില്‍ നിർദിഷ്ട സ്ഥലം സന്ദര്‍ശിച്ചു.
Read Also: എറണാകുളം ജില്ലയിൽ ഓക്സിജന്‍ സിലിണ്ടറുകള്‍ സംഭരിക്കാന്‍ നിര്‍ദേശം