അസം തിരഞ്ഞെടുപ്പ്; ഒരു ലക്ഷത്തിലധികം വോട്ടിന്റെ ലീഡുമായി ഹിമാന്ത ബിശ്വ ശർമ്മ

By Staff Reporter, Malabar News
himanta biswa sarma
ഹിമാന്ത ബിശ്വ ശർമ്മ
Ajwa Travels

ദിസ്‌പൂർ: അസമിൽ ഒരുലക്ഷത്തിലധികം വോട്ടിന്റെ ലീഡിന് ഭരണത്തുടർച്ച നേടി ബിജെപിയുടെ ഹിമാന്ത ബിശ്വ ശർമ്മ. ജാലുക്ബാരി നിയോജകമണ്ഡലത്തിൽ നിന്ന് 1,01,911 വോട്ടുകൾക്കാണ് അസം മന്ത്രിയും ബിജെപി മുതിർന്ന നേതാവുമായ ഹിമാന്ത ബിശ്വ ശർമ്മ വിജയിച്ചത്.

വടക്കുകിഴക്കൻ മേഖലയിലെ ബിജെപിയുടെ പ്രധാന തന്ത്രജ്‌ഞനായ ശർമ്മ കോൺഗ്രസിന്റെ റോമൻ ചന്ദ്ര ബോർത്താകൂറിനെയാണ് പരാജയപ്പെടുത്തിയത്. അഞ്ചാം തവണയും ഈ നിയോജക മണ്ഡലത്തെ പ്രതിനിധീകരിക്കുക എന്നത് തന്റെ ഭാഗ്യമാണെന്ന് ശർമ്മ പ്രതികരിച്ചു.

കൂടാതെ തന്റെ വിജയത്തിന് ജാലുക്ബാരിയിലെ ജനങ്ങൾ, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ പ്രസിഡണ്ട് ജെ പി നദ്ദ എന്നിവരോട് നന്ദി അറിയിക്കുന്നതായും ഹിമാന്ത ബിശ്വ ശർമ്മ ട്വിറ്ററിൽ കുറിച്ചു. 2016ലെ അസം തിരഞ്ഞെടുപ്പിൽ 85,935 വോട്ടുകൾക്കായിരുന്നു ജാലുക്ബാരി സീറ്റിൽ ഹിമാന്ത ബിശ്വ ശർമ്മ വിജയിച്ചിരുന്നത്.

അതേസമയം അസം വോട്ടെടുപ്പ് ഫലത്തെ തുടർന്ന് ആഘോഷങ്ങളൊന്നും നടത്തരുതെന്ന് പാർട്ടി പ്രവർത്തകരോടും അനുഭാവികളോടും ശർമ്മ ആവശ്യപ്പെട്ടു. ‘തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നതിനു ശേഷം, എല്ലാവരും സംയമനം പാലിക്കണമെന്നും ആഘോഷങ്ങൾക്ക് ഒത്തുചേരരുതെന്നും ഞാൻ അഭ്യർഥിക്കുന്നു. നമ്മൾ കോവിഡ് –19 മഹാമാരിയുടെ നടുവിലാണ്’, ശർമ്മ പറഞ്ഞു. കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡിനെതിരായ യുദ്ധത്തിൽ നമ്മളെ മുന്നിൽ നിന്ന് നയിക്കുന്നതിനെ കുറിച്ച് ഓർക്കണമെന്നും ശർമ്മ ട്വീറ്റിൽ പറഞ്ഞു.

Read Also: നന്ദിഗ്രാമിലെ ഒറ്റയാൾ പോരാട്ടത്തിനൊടുവിൽ പരാജയം ഏറ്റുവാങ്ങി മമത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE