ബെംഗളൂരു: കർണാടകയിൽ കനത്ത മഴയെ തുടർന്ന് മരിച്ചവരുടെ എണ്ണം നാലായി. ശക്‌തമായ മഴയിലും കാറ്റിലും 112ഓളം വീടുകൾ തകർന്നിട്ടുണ്ട്. 73 ഗ്രാമങ്ങളിൽ വ്യാപക നാശനഷ്‌ടം റിപ്പോർട് ചെയ്‌തിട്ടുണ്ട്. കൂടാതെ ഉത്തര കന്നടയിൽ നേത്രാവതി എക്സ്പ്രസിന് മുകളിൽ മരം ഒടിഞ്ഞു വീണു. അപകടത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ അടിയന്തര യോഗം വിളിച്ച് വിവിധ ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാർക്കും ജില്ലാ കളക്‌ടർമാർക്കും നിർദേശം നൽകി. ദേശീയ ദുരന്ത നിവാരണ സേനയേയും സംസ്‌ഥാനത്ത് വിന്യസിച്ചിട്ടുണ്ട്.
Read also: ബംഗാളിൽ ബോംബേറ്; നാല് പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം