കൊൽക്കത്ത: പശ്‌ചിമ ബംഗാളിലെ ബരാക്പൊരയില്‍ വീണ്ടും സംഘര്‍ഷം. ബരാക്പൊരയിലെ ഭട്‍പാരയിൽ ഉണ്ടായ ബോംബേറിൽ നാല് പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ബിജെപി-തൃണമൂല്‍ ഏറ്റുമുട്ടല്‍ തുടരുന്ന ബരാക്പൊരയിൽ ദിവസങ്ങൾക്ക് മുൻപ് ബിജെപി എംപി അർജുൻ സിങിന്റെ വീടിന് നേരെയും ബോംബേറ് നടന്നിരുന്നു.
ബംഗാളിലെ സംഘര്‍ഷം നടന്ന സ്‌ഥലങ്ങളില്‍ ഗവര്‍ണര്‍ ജഗ്‌ദീപ് ധാൻകര്‍ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് വീണ്ടും സംഘര്‍ഷം ഉണ്ടായത്. ഇന്നലെ രാത്രിയോടെയാണ് ഭട്‍പാരയില്‍ സംഘർഷം പൊട്ടിപ്പുറപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. ചില വീടുകള്‍ അഗ്‌നിക്കിരയാക്കി. സ്‌ഥിതി നിയന്ത്രണ വിധേയമാണെന്ന് ബരാക്പൊര പോലീസ് കമ്മീഷണര്‍ മനോജ് വെര്‍മ്മ വ്യക്‌തമാക്കി.
അർജുൻ സിങ് എംപിയായ ബരാക്പൊരയില്‍ ഭട്‍പാര ഒഴികെയുള്ള എല്ലാ നിയമസഭാ മണ്ഡലങ്ങളിലും തൃണമൂല്‍ കോണ്‍ഗ്രസാണ് വിജയിച്ചത്. തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് പിന്നാലെയാണ് ബംഗാളിലെ വിവിധ ഭാഗങ്ങളിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്.
Also Read: ‘ആഘോഷമാക്കരുത്, നാം വ്യത്യസ്‌തരാകാൻ കടപ്പെട്ടവർ’; ബിനോയ് വിശ്വം