തിരുവനന്തപുരം: വിഖ്യാത സംവിധായകനും എഴുത്തുകാരനുമായിരുന്ന പി പദ്‌മരാജന്റെ പേരിലുള്ള പദ്‌മരാജന്‍ മെമ്മോറിയല്‍ ട്രസ്‌റ്റിന്റെ 2020ലെ ചലച്ചിത്ര-സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച സംവിധായകനുള്ള പുരസ്‌കാരം ജിയോ ബേബിയാണ് (ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍) നേടിയത്. ജയരാജിനാണ് മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്‌കാരം (ചിത്രം-ഹാസ്യം).
സംവിധായകന്‍ ബ്ളസി ചെയര്‍മാനും ബീനാ രഞ്‌ജിനി, വിജയകൃഷ്‌ണൻ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. സാഹിത്യമേഖലയില്‍ മനോജ് കുറൂരിന്റെ ‘മുറിനാവ്’ മികച്ച നോവലിനുള്ള പുരസ്‌കാരത്തിന് അർഹമായി. കെ രേഖയാണ് മികച്ച ചെറുകഥാകൃത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയത് (ചെറുകഥ-അങ്കമാലിയിലെ മാങ്ങാക്കറിയും നിന്റെ അപ്പവും വീഞ്ഞും).
കെ സി നാരായണന്‍ ചെയര്‍മാനും ശാരദക്കുട്ടി, പ്രദീപ് പനങ്ങാട് എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് സാഹിത്യ അവാര്‍ഡുകള്‍ നിര്‍ണയിച്ചത്. പദ്‌മരാജന്റെ ജൻമദിനമായ മെയ് 23ന് വിതരണം ചെയ്യേണ്ട പുരസ്‌കാരങ്ങള്‍ കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ പിന്നീട് സമ്മാനിക്കുമെന്ന് പദ്‌മരാജൻ മെമ്മോറിയൽ ട്രസ്‌റ്റ് ചെയർമാൻ വിജയകൃഷ്‌ണൻ അറിയിച്ചു.
Read Also: എഴുതിയതും പാടിയതും ധനുഷ്; ‘ജഗമേ തന്തിര’ത്തിലെ വീഡിയോ ഗാനം പുറത്ത്