ന്യൂഡെൽഹി: മുന്‍ ദേശീയ ജൂനിയര്‍ ഗുസ്‌തി ചാമ്പ്യന്‍ സാഗര്‍ റാണയുടെ കൊലപാതക കേസിൽ ഒളിമ്പ്യൻ സുശീൽ കുമാറിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടു. സുശീൽ കുമാറിനെ മൂന്ന് ദിവസത്തേക്കു കൂടി കസ്‌റ്റഡിയിൽ വെക്കാൻ അനുവദിക്കണമെന്ന പോലീസിന്റെ ആവശ്യം കോടതി നിരസിച്ചു. നാല് ദിവസത്തെ പോലീസ് കസ്‌റ്റഡിക്ക് ശേഷമാണ് സുശീലിനെ ഡെൽഹി കോടതിയിൽ ഹാജരാക്കിയത്.
മുന്‍ ദേശീയ ജൂനിയര്‍ ഗുസ്‌തി ചാമ്പ്യനായ 23കാരൻ സാഗര്‍ റാണയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി എന്നതാണ് സുശീലിനെതിരായ കേസ്. മറ്റു ഗുസ്‌തിക്കാര്‍ക്ക് മുന്നില്‍ മോശമായി പെരുമാറിയതിന് സുശീല്‍ കുമാറും കൂട്ടാളികളും മോഡല്‍ ടൗണിലെ വീട്ടില്‍ നിന്നും സാഗറിനെ പിടിച്ചു കൊണ്ടുവന്ന് മർദ്ദിച്ചിരുന്നു എന്നാണ് പോലീസിന് ലഭിച്ച മൊഴി. തുടർന്ന് ചികിൽസയിൽ തുടരവേയാണ് സാഗറിന്റെ മരണം.
ഒളിമ്പ്യൻ സുശീൽ കുമാറും കൂട്ടാളികളും ആക്രമണം നടത്തുന്നുവെന്ന മട്ടിലുള്ള ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കൈയിൽ വടിയുമായി സുശീൽ കുമാർ നിൽക്കുന്ന മട്ടിലുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഗുണ്ടാ സംഘങ്ങൾക്ക് അടക്കം കൊലപാതകത്തിൽ പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
Read also: ‘ഡിസംബറോടെ എല്ലാവർക്കും വാക്‌സിൻ’; കേന്ദ്രത്തിന്റെ പ്രഖ്യാപനം തട്ടിപ്പാണെന്ന് മമതാ ബാനര്‍ജി