തിരുവനന്തപുരം: മരം മുറിക്കൽ വിവാദത്തിൽ പ്രതികരണവുമായി റവന്യൂ മന്ത്രി കെ രാജന്. റവന്യൂ വകുപ്പിന് വീഴ്ച പറ്റിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രിന്‍സിപ്പല്‍ സെക്രട്ടറി എ ജയതിലക് സദുദ്ദേശപരമായി ഇറക്കിയ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുകയായിരുന്നു. സർക്കാർ യാഥാർഥ്യങ്ങളെ നോക്കിക്കാണുന്നു. അന്വേഷണം നടക്കട്ടെ. റവന്യൂ വകുപ്പ് മാത്രമായി മുള്‍മുനയില്‍ നില്ക്കുന്ന പ്രശ്നമില്ല. മരംമുറി വിഷയത്തില്‍ എല്ലാ വകുപ്പുകള്‍ക്കും കൂട്ടുത്തരവാദിത്തമാണ് ഉള്ളത് എന്നും അദ്ദേഹം പറഞ്ഞു.
കൂടിയാലോചിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കും. ഉത്തരവ് പുതുക്കുന്നതില്‍ തീരുമാനമെടുത്തില്ല. കര്‍ഷകരും ജനങ്ങളുമായി കൂടിയാലോചിക്കും. സിപിഐ നിലപാട് പാര്‍ട്ടി സെക്രട്ടറി പറയുമെന്നും മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു. മന്ത്രിമാരോ വകുപ്പുകളോ തമ്മിലുളള തര്‍ക്കമായിട്ട് ഇതിനെ മുന്നോട്ടു കൊണ്ടുപോകേണ്ടതില്ല. ഉത്തരവിനെ മറയാക്കി ആരെങ്കിലും പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ അന്വേഷണത്തില്‍ അത് പുറത്തുവരും. ഇക്കാര്യത്തില്‍ സര്‍ക്കാരിന് പേടിക്കാന്‍ ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
വിവാദം നിയമ സഭയിലെത്തിയപ്പോള്‍ തന്നെ റവന്യൂമന്ത്രി വയനാട് ജില്ലാ കളക്ടറില്‍ നിന്ന് റിപ്പോർട് തേടിയിരുന്നു. വനസമ്പത്തിന് നഷ്ടമൊന്നും സംഭവിച്ചിട്ടില്ലെന്ന റിപ്പോര്‍ട്ടാണ് മന്ത്രിക്ക് ലഭിച്ചത്.
2020 ഒക്ടോബർ 24ന് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ജയതിലക് ആണ് മരം മുറിക്കാന്‍ അനുമതി നൽകി ഉത്തരവിറക്കിയത്. മരംമുറി തടയുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കൃത്യവിലോപമായിക്കണ്ട് നടപടി എടുക്കുമെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു. ഈ ഉത്തരവ് മൂന്നു മാസം കഴിഞ്ഞ് പിന്‍വലിച്ചെങ്കിലും ഉത്തരവിനാധാരമായ ചട്ടഭേദഗതി നിലനില്‍ക്കുകയാണ്. ഈ ഉത്തരവിന്റെ മറവിലാണ് മരങ്ങൾ കൂട്ടത്തോടെ വെട്ടാൻ ശ്രമിച്ചത്.
Most Read: കോവിഡ് കാലത്തും മതിയായ വേതനമില്ല; അവഗണനയിൽ ആശാ പ്രവര്‍ത്തകര്‍