കൊച്ചി: ഫ്ളാറ്റ് പീഡനക്കേസ് പ്രതി മാര്ട്ടിന് ജോസഫിന് മണി ചെയിന്‍ തട്ടിപ്പുമായി ബന്ധമെന്ന് പോലീസ്. നിരോധിത മണി മാര്‍ക്കറ്റിംഗ് ശൃഖലകളുമായി ആയിരുന്നു പ്രതിക്ക് ബന്ധമുണ്ടായിരുന്നത്. പീഡനത്തിന് ഇരയായവർ ഉൾപ്പെടെ ഉള്ളവരിൽ നിന്ന് പണം വാങ്ങി ഇരട്ടിപ്പിക്കാം എന്ന വാഗ്ദാനം നടത്തിയിരുന്നു.
ഇയാളുടെ സാമ്പത്തിക വിവരങ്ങള്‍ അന്വേഷിക്കുന്നതിനിടയില്‍ ആണ് കണ്ടെത്തല്‍. മാര്ട്ടിന് അക്കൗണ്ടുള്ള ബാങ്കുകള്‍ക്ക് നോട്ടീസ് നല്കി സാമ്പത്തിക ഉറവിടം അന്വേഷിക്കാനാണ് പോലീസ് നീക്കം. ലഹരി മാഫിയയുമായും മാര്ട്ടിന് ബന്ധമുണ്ടെന്നാണ് വിവരം. ഫ്ളാറ്റുകള്‍ കേന്ദ്രീകരിച്ച് ഡിജെ പാര്‍ട്ടികള്‍ നടത്തുന്നതില്‍ സംഘാടകനായിരുന്നു മാര്ട്ടിന്.
കുറ്റകൃത്യത്തിന്റെ കണ്ണികളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന മാര്ട്ടിന് ചെറിയ മീനല്ലെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. മാര്ട്ടിന് ലഹരി മരുന്നിന് അടിമ ആയിരുന്നവെന്നും വിവരമുണ്ട്.
Read Also: വേടനെതിരായ ലൈംഗികാരോപണം; ‘നേറ്റീവ് ഡോട്ടർ’ നിര്‍ത്തിവെച്ചതായി മുഹ്സിൻ പരാരി