അഹമ്മദാബാദ്: അപകീര്‍ത്തിക്കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സൂററ്റിലെ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായി. മോദി എന്ന കുടുംബപേര് രാഹുല്‍ അധിക്ഷേപകരമായി ഉപയോഗിച്ചു എന്നാരോപിച്ച് ബിജെപി എംഎല്‍എ പൂര്‍ണേഷ് മോദി നല്‍കിയ കേസിലാണ് രാഹുല്‍ ഹാജരായത്. സൂററ്റ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എഎന്‍ ദവെയാണ് രാഹുല്‍ ഗാന്ധിയോട് മൊഴി നല്‍കണമെന്ന് ആവശ്യപ്പെട്ടത്.
‘നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി ഇവര്‍ക്കെല്ലാം എങ്ങനെയാണ് മോദി എന്ന കുടുംബപേര് ലഭിച്ചത്? എല്ലാം കള്ളൻമാര്‍ക്കും മോദി എന്ന കുടുംബപേര് ലഭിച്ചത് എങ്ങനെയാണ്’ എന്നാണ് പ്രസംഗത്തില്‍ രാഹുല്‍ ചോദിച്ചത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലായിരുന്നു ഈ പരാമര്‍ശം. എന്നാൽ മോദി എന്ന പേരുള്ള എല്ലാവരെയും താൻ അപമാനിച്ചിട്ടില്ല എന്നാണ് രാഹുൽ ഗാന്ധിയുടെ വിശദീകരണം. കേസ് അടുത്ത മാസം 12ലേക്ക് മാറ്റി.
Read also: രാജി തീരുമാനം പിൻവലിച്ചു; അവധിയിൽ പ്രവേശിച്ച് ഡോക്‌ടര്‍ രാഹുല്‍ മാത്യു