കോഴിക്കോട്: മണിയൂർ തുരശ്ശേരിക്കടവ് പാലത്തിന് സമീപം ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു. കുന്നത്ത്കര എണ്ണക്കണ്ടി സിറാജിന്റെ മകൻ ഷിയാസിന്റെ മൃതദേഹമാണ് ഇന്ന് രാവിലെ എട്ട് മണിയോടെ കണ്ടെത്തിയത്. ഒന്നര ദിവസത്തോളം നീണ്ടുനിന്ന തിരച്ചിലിന് ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മണിയൂർ മൂഴിക്കൽ ചീർപ്പിനോട് ചേർന്നുള്ള ഭാഗത്ത് വച്ച് ഞായറാഴ്‌ച വൈകീട്ട് ആറരയോടെയാണ് ഷിയാസിനെ ഒഴുക്കിൽപ്പെട്ട് കാണാതായത്.
വേലിയിറക്ക സമയമായതിനാൽ ശക്‌തമായ ഒഴുക്കുണ്ടായിരുന്നു. രണ്ട് സുഹൃത്തുക്കൾക്ക് ഒപ്പമാണ് ഷിയാസ് കുളിക്കാനിറങ്ങിയത്. മൃതദേഹം വടകര ഗവൺമെന്റ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ചെരണ്ടത്തൂർ എംഎച്ച്ഇഎസ് കോളേജ് വിദ്യാർഥിയായിരുന്നു ഷിയാസ്. മാതാവ്: ഷഹീദ, സഹോദരങ്ങൾ: നാദിർ, നദീർ, ഷഹബാസ്.
Read Also: സ്‍പീക്കറുടെ പിഎ ചമഞ്ഞ് തൊഴിൽ തട്ടിപ്പ്; പ്രതിയെ പിടികൂടി; നാടകീയം