കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ ടിഒ സൂരജിനെതിരെ കേസെടുത്തത് സർക്കാരിന്റെ അനുമതിയോടെയെന്ന് വിജിലൻസ് ഹൈക്കോടതിയിൽ. പാലാരിവട്ടം പാലം നിർമാണത്തിൽ സംസ്ഥാന സർക്കാരിന് 14 കോടി 30 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് വിജിലൻസ് കോടതിയെ അറിയിച്ചത്. നടപടിക്രമങ്ങൾ പാലിക്കാതെയാണ് കേസെടുത്തതെന്ന സൂരജിന്റെ വാദം അടിസ്ഥാന രഹിതമാണെന്നും സർക്കാർ അറിയിച്ചു.
ആർഡിഎസിന് മൊബിലൈസേഷൻ ഫണ്ട് നൽകിയതിന് പിന്നാലെ സൂരജ് കൊച്ചി ഇടപ്പള്ളിയിൽ 17 സെന്റ് ഭൂമി വാങ്ങിയതായും വിജിലൻസ് സത്യവാങ്മൂലത്തിൽ പറയുന്നു. പാലാരിവട്ടം പാലം അഴിമതിയിൽ ടിഒ സൂരജിന് നിർണായക പങ്കുണ്ടെന്നാണ് വിജിലൻസിന്റെ വാദം. ഭൂമി ഇടപാടിന്റെ മറവിൽ കള്ളപ്പണ ഇടപാടും നടന്നതായും വിജിലൻസ് ആരോപിക്കുന്നു.
Read Also: സംസ്ഥാനത്ത് അതിശക്ത മഴക്കും കടലേറ്റതിനും സാധ്യത; മൽസ്യ തൊഴിലാളികൾ കടലിൽ പോകരുത്