ലഖ്നൗ: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോധ്യയിൽ നിന്നും ജനവിധി തേടിയേക്കും. ഹിന്ദുത്വ രാഷ്ട്രീയം കൂടുതൽ ശക്തിയായി തിരഞ്ഞെടുപ്പിൽ പ്രയോഗിക്കാൻ അയോധ്യയിലെ യോഗിയുടെ സ്ഥാനാർഥിത്വത്തിന് കഴിയുമെന്നാണ് ബിജെപി വിലയിരുത്തുന്നത്. യോഗിക്കായി മണ്ഡലം നൽകാൻ തയ്യാറാണെന്ന് അയോധ്യയിലെ സിറ്റിംഗ് എംഎൽഎ വേദ് പ്രകാശ് ഗുപ്തയും പ്രതികരിച്ചു.
”മുഖ്യമന്ത്രി ഇവിടെ നിന്നും ജനവിധി തേടുകയാണെങ്കിൽ അത് അയോധ്യയിലെ ജനങ്ങളുടെ അഭിമാനവും ഭാഗ്യവുമാണ്. ആരാണ് മൽസരിക്കേണ്ടത് എന്നത് പാർട്ടിയുടെ തീരുമാനമാണ്. മുഖ്യമന്ത്രിയുടെ പരിഗണനയിൽ അയോധ്യയുണ്ട്”- വേദ് പ്രകാശ് പറഞ്ഞു.
അതേസമയം നിലവിലെ എംഎൽഎ കഴിഞ്ഞ നാലുവർഷമായി അയോധ്യയിലെ ജനങ്ങൾക്കായി എന്താണ് ചെയ്തതെന്ന് കോൺഗ്രസ് വക്താവ് സുരേന്ദ്ര രാജ്പുത് ചോദിച്ചു. തൊഴിലില്ലായ്മയും കുടിവെള്ള ക്ഷാമവും സ്ത്രീകൾക്കെതിരായ അതിക്രമവും കാരണം അയോധ്യയിലെ ജനങ്ങൾ വലയുകയാണെന്നും സുരേന്ദ്ര പറഞ്ഞു.
Read also: ‘പച്ചരി ഭക്ഷണം കഴിക്കുന്നവർക്ക് മനസിലാവും’; എംപിയുടെ വിശദീകരണത്തിൽ എന്‍എസ് മാധവന്