ഡെൽഹി: ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് ഇന്ന്. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന വോട്ടെടുപ്പിന്റെ മൂന്നാം ഘട്ടം അല്‍പ സമയത്തിനുള്ളില്‍ ആരംഭിക്കും. 16 ജില്ലകളിലെ 59 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ്.
627 സ്‌ഥാനാർഥികളാണ് ഈ ഘട്ടത്തിൽ ജനവിധി തേടുന്നത്. ഹത്രസ്, ഫിറോസാബാദ്, ഇറ്റ, കസ്ഗഞ്ച്, മെയിന്‍പുരി, ഫാറൂഖാബാദ്, കന്നൗജ്, ഇറ്റാവ, ഔറാരിയ, കാണ്‍പൂര്‍ ദേഹത്, കാണ്‍പൂര്‍ നഗര്‍, ജലാവുന്‍, ജാന്‍സി, ലളിത്പൂര്‍, ഹമിര്‍പൂര്‍, മഹോബ ജില്ലികളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുക.
സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ കർഹാൽ ഉൾപ്പടെയുള്ള എസ്‌പിയുടെ സ്വാധീന കേന്ദ്രങ്ങളാണ് മൂന്നാം ഘട്ടത്തിൽ ഉൾപ്പെടുന്ന മണ്ഡലങ്ങൾ. 2017ലെ തിരഞ്ഞെടുപ്പിൽ മണ്ഡലങ്ങളിൽ ഭൂരിഭാഗവും ബിജെപി പിടിച്ചെടുത്തിരുന്നു. എന്നാൽ ഇത്തവണ ശക്‌തിയോടെ തിരിച്ചുവരാൻ കഴിയുമെന്നാണ് എസ്‌പിയുടെ പ്രതീക്ഷ.
2017ൽ ബിജെപിക്ക് 49 സീറ്റുകളും സമാജ് വാദിക്ക് 9 സീറ്റുകളുമായിരുന്നു ലഭിച്ചിരുന്നത്. അഖിലേഷുമായി തെറ്റിപ്പിരിഞ്ഞ് സ്വന്തം പാർട്ടി രൂപീകരിച്ച ശിവ്പാൽ യാദവ് യാദവ വോട്ടുകളിൽ വിള്ളൽ വീഴ്‌ത്തിയതാണ് എസ്‌പിക്ക് തിരിച്ചടിയായതെന്നാണ് വിലയിരുത്തപ്പെട്ടത്.
എന്നാൽ ഇക്കുറി ശിവ്പാൽ യാദവ് എസ്‌പിയിലേക്ക് മടങ്ങിയെത്തിയതോടെ മേഖലയിൽ വൻ മുന്നേറ്റം ഉണ്ടാക്കാനാകുമെന്ന പ്രതീക്ഷയിലാണ് എസ്‌പി നേതൃത്വം.
Most Read: വ്യാജ ആരോപണങ്ങൾ; കെജ്‌രിവാളിനും പാർട്ടിക്കുമെതിരെ കേസെടുക്കാൻ നിദ്ദേശം