ചണ്ഡീഗഡ്: പഞ്ചാബ് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നാളെ നടക്കും. 117 സീറ്റുകളിലാണ് നാളെ വോട്ടെടുപ്പ് നടക്കുക. ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ്. 93 വനിതകളടക്കം 1,304 സ്‌ഥാനാർഥികളാണ് നാളെ ജനവിധി തേടുന്നത്. രാവിലെ 8 മണി മുതൽ വൈകുന്നേരം 6 മണി വരെയാണ് വോട്ടെടുപ്പ്. ഇന്നലെയാണ് പഞ്ചാബിൽ പരസ്യ പ്രചാരണം അവസാനിച്ചത്.
പഞ്ചാബിൽ കോൺഗ്രസും ആം ആദ്‌മി പാർട്ടിയും തമ്മിൽ നേർക്കുനേർ പോരാട്ടമാണ് നടക്കുന്നത്.കാര്യമായ സ്വാധീനമില്ലെങ്കിലും ബിജെപിയും ശക്‌തമായി തന്നെ മൽസര രംഗത്തുണ്ട്. കഴിഞ്ഞ ഫെബ്രുവരിആം തീയതിയായിരുന്നു പഞ്ചാബിൽ തിരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. എന്നാൽ ഗുരു രവിദാസ് ജയന്തി പ്രമാണിച്ച് തിരഞ്ഞെടുപ്പ് 19ലേക്ക് മാറ്റുകയായിരുന്നു.
അതേസമയം തന്നെ ഉത്തർപ്രദേശിൽ നാളെ മൂന്നാംഘട്ട വോട്ടെടുപ്പ് നടക്കും. 16 ജില്ലകളിലെ 59 മണ്ഡലങ്ങളിലേക്കാണ് യുപിയിൽ നാളെ വോട്ടെടുപ്പ് നടക്കുക. സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് മൽസരിക്കുന്ന കർഹൽ മണ്ഡലത്തിലും നാളെയാണ് വോട്ടെടുപ്പ്. ആകെ 7 ഘട്ടങ്ങളിലായാണ് യുപിയിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്.
Read also: ഹിജാബ് വിവാദം; കർണാടക ഹൈക്കോടതിയിൽ ഇന്നും വാദം തുടരും