ന്യൂഡെൽഹി: പെഗാസസ് വിവാദത്തെ തുടർന്ന് പാർലമെന്റിന്റെ വർഷകാല സമ്മേളനം വെട്ടി ചുരുക്കാൻ സാധ്യത. ഈ സമ്മേളന കാലത്ത് ഇതുവരെ അഞ്ച് ബില്ലുകൾ മാത്രമാണ് പാസാക്കാൻ സാധിച്ചത്. സമ്മേളനം വെട്ടി ചുരുക്കാനുള്ള തീരുമാനത്തിലൂടെ പെഗാസസിൽ വിശദമായ ചർച്ചക്ക് തയ്യാറാവില്ലെന്ന നിലപാടാണ് സർക്കാർ മുന്നോട്ട് വെക്കുന്നത്.
പെഗാസസിൽ യാതൊരു വിട്ടുവീഴ്‌ചയും വേണ്ടെന്ന പ്രതിപക്ഷ നിലപാടിനെ തുടർന്ന് ഇന്നലെ തുടർച്ചയായ ഒമ്പതാം ദിവസവും പാര്‍ലമെന്റ് സ്‌തംഭിച്ചു. വിഷയത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി പറയണമെന്ന നിലപാടിൽ ഉറച്ചായിരുന്നു ഇന്നലെയും പ്രതിപക്ഷ നീക്കം. ബഹളത്തെ തുടര്‍ന്ന് ലോക്‌സഭയും രാജ്യസഭയും തിങ്കളാഴ്‌ചവരെ നിര്‍ത്തിവെച്ചു.
അടിസ്‌ഥാനമില്ലാത്ത ആരോപണം മാത്രമാണ് പെഗാസസെന്നും പാര്‍ലമെന്ററികാര്യ സമിതിയിൽ പ്രതിപക്ഷം ഉന്നയിച്ച എല്ലാ വിഷയങ്ങളിലും സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറാണെന്നും മന്ത്രി പ്രൽഹാദ് ജോഷി മറുപടി നൽകി. എന്നാൽ ആഭ്യന്തര മന്ത്രി തന്നെ മറുപടി പറയണമെന്ന നിലപാടിൽ ഉറച്ചുതന്നെയാണ് പ്രതിപക്ഷം.
Read also: കനത്ത മഴയിൽ യമുന കരകവിഞ്ഞു; ഡെൽഹിയിൽ പ്രളയ മുന്നറിയിപ്പ്