ഡെൽഹി: സിബിഎസ്ഇ പത്താം ക്ളാസ് ഫലം ചൊവ്വാഴ്ച പ്രസിദ്ധീകരിക്കും. പത്താം ക്ളാസ് പരീക്ഷാ ഫലം വൈകുന്നതില്‍ വിദ്യാര്‍ഥികള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാൽ സ്കൂളുകള്‍ നല്കുന്ന മാര്‍ക്ക് അംഗീകരിക്കാനാവാതെ സിബിഎസ്ഇ മടക്കി അയച്ചതാണ് ഫലം വൈകാന്‍ കാരണമായത്.
കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഏപ്രില്‍ 15നാണ് സിബിഎസ്ഇ പത്താം ക്ളാസ് പരീക്ഷകള്‍ റദ്ദാക്കിയത്. പ്രീബോര്‍ഡ് പരീക്ഷാ ഫലം, ഇന്റേണല്‍ അസസ്മെന്റ്, യൂണിറ്റ് ടെസ്റ്റുകള്‍ എന്നിവയുടെ മാര്‍ക്ക് അടിസ്ഥാനമാക്കിയാണ് പത്തിലെ മാര്‍ക്ക് നിര്‍ണയിക്കുക.
അതേസമയം മുന്‍വര്‍ഷത്തേക്കാള്‍ മാര്‍ക്ക് കൂടുതല്‍ നല്‍കരുതെന്ന് സ്കൂളുകള്‍ക്ക് സിബിഎസ്ഇ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മുന്‍ വര്‍ഷത്തെ മാര്‍ക്കുകളും പത്താം ക്ളാസ് ഫലത്തില്‍ പരിഗണിക്കണമെന്ന് സിബിഎസ്ഇ പറഞ്ഞിരുന്നു. എന്നാൽ മുന്‍ വര്‍ഷത്തെ മാര്‍ക്കുകളില്‍ നിന്ന് പത്താം ക്ളാസ് മാര്‍ക്കിന് അന്തരം വന്നപ്പോള്‍ ആയിരുന്നു ഇത് തിരിച്ചയച്ചത്.
നേരത്തെ ജൂലൈ 25ന് ഫലം പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരുന്നത്. പിന്നീടത് 28ലേക്ക് മാറ്റി. നിലവിലെ മാറ്റമനുസരിച്ച് ചൊവ്വാഴ്ച ഫലം പ്രഖ്യാപിക്കുമെന്നാണ് സിബിഎസ്ഇ അറിയിച്ചിരിക്കുന്നത്.
Most Read: സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ആരംഭിച്ചു; ക്രീം ബിസ്കറ്റ് അടക്കം പതിനഞ്ചിനങ്ങൾ