കൊച്ചി: ക്രിസ്ത്യൻ നാടാർ സംവരണം സ്റ്റേ ചെയ്ത സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ ഹരജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഫയലിൽ സ്വീകരിച്ചു. എന്നാൽ സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന സർക്കാർ ആവശ്യം കോടതി അംഗീകരിച്ചില്ല.
സ്റ്റേ നൽകാതെ വിശദമായ വാദം കേൾക്കാൻ കോടതി തീരുമാനിക്കുകയായിരുന്നു. ഈ മാസം 25ന് കേസ് വീണ്ടും പരിഗണിക്കും. ക്രിസ്ത്യൻ നാടാർ സമുദായത്തെ സംവരണ പട്ടികയിൽ ഉൾപ്പെടുത്താൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ടെന്നും, സിംഗിൾ ബെഞ്ച് ഉത്തരവ് നിയമപരമല്ലെന്നുമാണ് സംസ്ഥാന സർക്കാരിന്റെ വാദം.
സൗത്ത് ഇന്ത്യൻ യുണൈറ്റഡ് ചർച്ച് (എസ്ഐയുസി) ഒഴികെയുള്ള ക്രിസ്ത്യൻ നാടാർ വിഭാഗങ്ങളെ ഒബിസി പട്ടികയിൽ ഉൾപ്പെടുത്തിയ സംസ്ഥാന സർക്കാർ ഉത്തരവ് ഓഗസ്റ്റ് 6നാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് സ്റ്റേ ചെയ്തത്. എസ് കുട്ടപ്പൻ ചെട്ടിയാർ, അക്ഷയ് എസ് ചന്ദ്രൻ എന്നിവർ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് പിബി സുരേഷ് കുമാർ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
Read Also: പെഗാസസ് ഇന്ന് സുപ്രീം കോടതിയിൽ; കേന്ദ്രം നിലപാട് അറിയിക്കും