സുപ്രീം കോടതി ജഡ്‌ജിമാരുടെ നിയമനം; കൊളീജിയം ശുപാർശ കേന്ദ്രം അംഗീകരിച്ചു

By Staff Reporter, Malabar News
justice-nagarathna
ജസ്‌റ്റിസ് ബിവി നാഗരത്‌ന
Ajwa Travels

ന്യൂഡെൽഹി: പുതുതായി ഒൻപത് പേരെ സുപ്രീം കോടതി ജഡ്‌ജിമാരാക്കാനുള്ള കൊളീജിയം ശുപാർശക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകി. കൊളീജിയം നിർദ്ദേശം അംഗീകരിച്ച് കേന്ദ്ര സർക്കാർ വിജ്‌ഞാപനം പുറപ്പെടുവിച്ചു. ചരിത്രത്തിൽ ആദ്യമായാണ് മൂന്ന് വനിതാ ജഡ്‌ജിമാരെ സുപ്രീം കോടതി കൊളീജിയം ഒരുമിച്ച് ശുപാർശ ചെയ്‌തത്. ഇതിൽ കർണാടക ഹൈക്കോടതി ജഡ്‌ജി ബിവി നാഗരത്‌ന 2027ൽ ആദ്യ വനിതാ ചീഫ് ജസ്‌റ്റിസാകാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്.

തെലങ്കാന ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് ഹിമ കോഹ്‌ലി, ഗുജറാത്ത് ഹൈക്കോടതിയിലെ ജസ്‌റ്റിസ് ബേലാ ത്രിവേദി എന്നിവരാണ് പട്ടികയിൽ ഇടംപിടിച്ച മറ്റ് രണ്ട് വനിതാ ജഡ്‌ജിമാർ. കേരള ഹൈക്കോടതിയിലെ ജസ്‌റ്റിസ് സിടി രവികുമാറിനും പട്ടികയിൽ ഇടം ലഭിച്ചു. സീനിയോറിറ്റിയിൽ ഒന്നാമനായ കർണാടക ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് അഭയ് ശ്രീനിവാസ് ഓക്ക പട്ടികയിൽ ഒന്നാം പേരുകാരനായി വിജ്‌ഞാപനത്തിൽ ഇടംനേടി.

ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് വിക്രം നാഥ്, സിക്കിം ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് ജെകെ മഹേശ്വരി എന്നിവരെയും സുപ്രീം കോടതി ജഡ്‌ജിമാരായി നിയമിക്കാൻ കൊളീജിയം ശുപാർശ ചെയ്‌തിട്ടുണ്ട്. അഭിഭാഷകരിൽ നിന്ന് മുൻ അഡീഷണൽ സോളിസിറ്റർ ജനറൽ പിഎസ് നരസിംഹയും പട്ടികയിൽ ഉണ്ട്.

Read Also: കെ ബാബുവിന്റെ വിജയം അസാധുവാക്കണം; സ്വരാജിന്റെ ഹരജി ഇന്ന് കോടതി പരിഗണിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE