ലഖ്‌നൗ: യുപിയിൽ തിരഞ്ഞടുപ്പിന് മുന്‍പേ ബിജെപിയെ വെല്ലുവിളിച്ച് പ്രിയങ്ക ഗാന്ധി. ആര്‍ക്കാണ് ഉത്തർപ്രദേശിൽ പ്രാമുഖ്യം നഷ്‌ടപ്പെട്ടതെന്ന് വരുന്ന തിരഞ്ഞെടുപ്പില്‍ തെളിയുമെന്നാണ് പ്രിയങ്കയുടെ വെല്ലുവിളി.
“യുപിയില്‍ ഏത് പാര്‍ട്ടിക്കാണ് അസ്‌തിത്വം നഷ്‌ടപ്പെട്ടതെന്ന് കാലം തെളിയിക്കും”- എന്നാണ് പ്രിയങ്ക പറഞ്ഞത്. അമേഠിയില്‍ തോറ്റതേടെ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് ഇല്ലാതായി എന്ന യുപി ഉപമുഖ്യമന്ത്രി കേശവ് മൗര്യയുടെ പ്രസ്‌താവനക്ക് മറുപടിയായാണ് പ്രിയങ്ക വെല്ലുവിളിച്ചത്.
എഐസിസി ജനറല്‍ സെക്രട്ടറി കൂടിയായ പ്രിയങ്ക ഗാന്ധിയാണ് ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. അമ്മ സോണിയ ഗാന്ധിയുടെ പാര്‍ലമെന്ററി മണ്ഡലമായ റായ്ബറേലിയിൽ നിന്നുമാണ് പ്രിയങ്ക തിരഞ്ഞെടുപ്പ് പോരിനുള്ള കോപ്പുകൂട്ടുന്നത്.
അടുത്ത വര്‍ഷം നടക്കുന്ന തിരഞ്ഞെടുപ്പിന് ശക്‌തമായ തന്ത്രങ്ങളുമായി മുന്നോട്ട് പോവുകയാണെന്ന് പ്രിയങ്ക പറയുന്നു. ഉത്തര്‍പ്രദേശില്‍ സഖ്യമില്ലെന്നും ഒറ്റക്കാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് കോണ്‍ഗ്രസ് മുന്‍പേ വ്യക്‌തമാക്കിയിരുന്നു. നിലവില്‍ മുഖ്യമന്ത്രി സ്‌ഥാനാർഥിയെ ഇനിയും തീരുമാനിച്ചിട്ടില്ലെന്നും മുഴുവന്‍ സീറ്റുകളിലും തങ്ങൾ മൽസരിക്കുമെന്നും പ്രിയങ്ക പറയുന്നു.
Read also: അത് കുട്ടികൾക്കിടയിലെ പ്രശ്‌നം; ഹരിതയുടെ പരാതിയെ നിസാരവൽക്കരിച്ച് പികെ ഫിറോസ്