ലക്‌നൗ: കനത്ത മഴയെ തുടർന്ന് മൂന്ന് ദിവസത്തിനിടെ ഉത്തർപ്രദേശിൽ മരണപ്പെട്ടത് 24 പേർ. ഇന്നലെ മാത്രം മരണപ്പെട്ടത് 12 പേരാണ്. മഴയിൽ വീടും മതിലും തകർന്നു വീണാണ് കൂടുതൽ മരണങ്ങളും നടന്നത്. ചിത്രകൂട്ട്, പ്രതാപ് നഗർ, അമേഠി, സുൽത്താൻപൂർ ജില്ലകളിലുണ്ടായ അപകടങ്ങളിൽ 12 പേരാണ് മരണപ്പെട്ടത്. ഒരു യുവതിയും രണ്ട് കുട്ടികളും മരണപ്പെട്ടവരിൽ ഉൾപ്പെടുന്നു.
കഴിഞ്ഞ 72 മണിക്കൂറായി ഉത്തർപ്രദേശിൽ തുടർച്ചയായ മഴയാണ്. മഴയിൽ ഒട്ടേറെ നാശനഷ്‌ടങ്ങളാണ് സംസ്‌ഥാനത്ത് ഉണ്ടായിരിക്കുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്നലെ ദുരന്തബാധിത മേഖലകൾ സന്ദർശിച്ചു. ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
Read Also: എല്ലാ സർവീസുകളും പുനരാരംഭിക്കാൻ ഒരുങ്ങി കെഎസ്ആർടിസി