തിരുവനന്തപുരം: ഇന്ധന വില കുറയ്‌ക്കാൻ ജിഎസ്‌ടി അല്ല പരിഹാരമെന്ന് മന്ത്രി കെഎൻ ബാലഗോപാൽ. ഇന്ധന വില കുറയണമെങ്കിൽ കേന്ദ്രം സെസ് ഒഴിവാക്കണമെന്നും കെഎൻ ബാലഗോപാൽ പറഞ്ഞു. ഭക്ഷ്യ പെട്രോളിയം ഉൽപന്നങ്ങൾ ജിഎസ്‌ടിയിൽ കൊണ്ടുവന്നാൽ വില കുറയുമെന്ന പ്രചാരണം അടിസ്‌ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
ഡീസലിന് 28 രൂപയും പെട്രോളിന് 26 രൂപയുമാണ് സെസിനത്തിൽ പിരിക്കുന്നത്. ബിജെപി നയത്തിന്റെ ഭാഗമായാണ് പെട്രോൾ ഡീസൽ വില ഉയരുന്നതെന്നും മന്ത്രി വ്യക്‌തമാക്കി. ഇന്നലെ ചേർന്ന ജിഎസ്‌ടി കൗൺസിൽ യോഗത്തിൽ കേരളത്തിന്റെ നിലപാട് അറിയിച്ചെന്നും ധനമന്ത്രി വ്യക്‌തമാക്കി. കേന്ദ്രത്തിന്റേത് കണ്ണിൽ പൊടിയിടാനുള്ള ശ്രമമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വെളിച്ചെണ്ണയുടെ നികുതി ഉയർത്തുന്നതിനെ കേരളവും ഗോവയും തമിഴ്‌നാടും എതിർത്തു. പല സംസ്‌ഥാനങ്ങളും ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാണ്. ജിഎസ്‌ടി നഷ്‌ട പരിഹാരം നൽകുന്നത് നീട്ടണമെന്ന് ആവശ്യപ്പെട്ടെന്നും ബാലഗോപാൽ പറഞ്ഞു.
അതേസമയം, പെട്രോളിയം ഉൽപന്നങ്ങളെ ജിഎസ്‌ടി പരിധിയിൽ ഉൾപ്പെടുത്തുന്ന വിഷയത്തിൽ തീരുമാനമായില്ല. ഇന്നലെ ചേർന്ന ജിഎസ്‌ടി കൗൺസിൽ യോഗത്തിൽ വിഷയം പരിഗണിച്ചില്ല. സംസ്‌ഥാനങ്ങളുടെ ശക്‌തമായ എതിർപ്പ് പരിഗണിച്ച് വിഷയം പിന്നീട് പരിഗണിക്കാനാണ് തീരുമാനം. വിഷയം പ്രത്യേക കൗൺസിൽ യോഗത്തിൽ ചർച്ച ചെയ്യാൻ തീരുമാനിച്ചതായും സൂചന.
National News: ന്യൂമോണിയ്‌ക്ക് പ്രതിരോധം; കുട്ടികൾക്ക് പുതിയ വാക്‌സിൻ നൽകും