കൊച്ചി: കാക്കനാട് ലഹരിക്കടത്ത് കേസിൽ ഒരാൾ കൂടി അറസ്‌റ്റിലായി. പെരുമ്പാവൂർ സ്വദേശി അൻഫാസ് സിദ്ദീഖാണ് അറസ്‌റ്റിലായത്. നേരത്തെ പിടിയിലായ പ്രതികൾക്ക് സാമ്പത്തിക സഹായം ചെയ്‌തയാളാണ് പിടിയിലായ അൻഫാസ് സിദ്ദീഖ്. കേസിൽ ആകെ ഒൻപത് പ്രതികളാണ് ഉള്ളത്.
ഇതിനിടെ കാക്കനാട് ലഹരിക്കടത്ത് കേസിലെ സാമ്പത്തിക സ്രോതസ് അന്വേഷിക്കാന്‍ ഇഡിയും ക്രൈം ബ്രാഞ്ചും അന്വേഷണം ആരംഭിച്ചിരുന്നു. പിടികൂടിയ മയക്കുമരുന്ന് സംഘടിപ്പിക്കാന്‍ 12 കോടി രൂപ സമാഹരിച്ച സംഭവത്തിലാണ് അന്വേഷണം.
അതേസമയം ലഹരിമരുന്ന് കേസിലെ അട്ടിമറി ആരോപണത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ആദ്യ ഘട്ട അന്വേഷണ വീഴ്‌ചയിൽ എക്‌സൈസ് ഇൻസ്‌പെക്‌ടർ എൻ ശങ്കറിനെ സസ്‌പെൻഡ് ചെയ്‌തിരുന്നു. സിഐ ഉൾപ്പെടെ നാല് പേരെ സ്‌ഥലവും മാറ്റി.
രണ്ടു കോടിയോളം രൂപ വിലവരുന്ന മയക്കുമരുന്ന് പിടികൂടിയ കേസിൽ രണ്ട് എഫ്ഐആർ ഇട്ടതും പ്രതികളെ രണ്ടാമത്തെ കേസിൽ നിന്ന് ഒഴിവാക്കി എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തതും വൻ വിവാദമായിരുന്നു. പ്രതികളിൽ നിന്ന് പിടിച്ചെടുത്ത മാൻകൊമ്പ് മഹസറിൽ ചേർക്കാത്തതും നടപടികളിലെ വീഴ്‌ചയായി വിലയിരുത്തിയിരുന്നു.
National News: ഒരു വർഷം മുൻപ് കാണാതായ സൈനികന്റെ മൃതദേഹം അഴുകിയ നിലയിൽ