കൊച്ചി: കോവിഡാനന്തര ചികിൽസ സൗജന്യമാക്കി കൂടെയെന്ന് സർക്കാരിനോട് ഹൈക്കോടതി. കോവിഡ് ബാധിച്ച സമയത്തേക്കാൾ ആരോഗ്യ പ്രശ്നങ്ങൾ നെഗറ്റീവായതിന് ശേഷമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
കോവിഡ് നെഗറ്റീവായി ഒരു മാസം വരെയുള്ള തുടർ ചികിൽസയും സൗജന്യമാക്കിക്കൂടെ എന്നാണ് കോടതി ചോദിച്ചത്. എന്നാൽ ദാരിദ്ര്യ രേഖയ്ക്ക് മുകളിൽ ഉള്ളവരിൽ നിന്ന് ചെറിയ തുകയാണ് ഈടാക്കുന്നതെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
അതേസമയം കോവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കൾക്ക് 50,000 രൂപ നഷ്ട പരിഹാരം നൽകാൻ സർക്കാർ ഉത്തരവായിരുന്നു. സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം അടുത്ത ബന്ധുക്കൾക്കാണ് നഷ്ട പരിഹാരം ലഭിക്കുക. കോവിഡ് മരണത്തിൽ ആശയ കുഴപ്പമില്ലെന്നും പരാതികൾ വന്നാൽ പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
Also Read: കലൂരിൽ മതിൽ ഇടിഞ്ഞുണ്ടായ അപകടം; ഒരു മരണം, രണ്ട് പേർക്ക് പരിക്ക്