‘കോവിഡാനന്തര ചികിൽസ സൗജന്യമാക്കിക്കൂടെ’; സർക്കാരിനോട് ഹൈക്കോടതി

By Web Desk, Malabar News
actress assault Case
Ajwa Travels

കൊച്ചി: കോവിഡാനന്തര ചികിൽസ സൗജന്യമാക്കി കൂടെയെന്ന് സർക്കാരിനോട് ഹൈക്കോടതി. കോവിഡ് ബാധിച്ച സമയത്തേക്കാൾ ആരോഗ്യ പ്രശ്‌നങ്ങൾ നെഗറ്റീവായതിന് ശേഷമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

കോവിഡ് നെഗറ്റീവായി ഒരു മാസം വരെയുള്ള തുടർ ചികിൽസയും സൗജന്യമാക്കിക്കൂടെ എന്നാണ് കോടതി ചോദിച്ചത്. എന്നാൽ ദാരിദ്ര്യ രേഖയ്‌ക്ക്‌ മുകളിൽ ഉള്ളവരിൽ നിന്ന് ചെറിയ തുകയാണ് ഈടാക്കുന്നതെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

അതേസമയം കോവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കൾക്ക് 50,000 രൂപ നഷ്‌ട പരിഹാരം നൽകാൻ സർക്കാർ ഉത്തരവായിരുന്നു. സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം അടുത്ത ബന്ധുക്കൾക്കാണ് നഷ്‌ട പരിഹാരം ലഭിക്കുക. കോവിഡ് മരണത്തിൽ ആശയ കുഴപ്പമില്ലെന്നും പരാതികൾ വന്നാൽ പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Also Read: കലൂരിൽ മതിൽ ഇടിഞ്ഞുണ്ടായ അപകടം; ഒരു മരണം, രണ്ട് പേർക്ക് പരിക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE