ന്യൂ ഡെല്‍ഹി : ഹത്രസ് കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന നിര്‍ദ്ദേശം പ്രധാനമന്ത്രി മുന്നോട്ട് വച്ചതായി യോഗി അറിയിച്ചു. കേസിനെ കുറിച്ച് അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്.
ഈ മാസം പതിനാലാം തീയതി ഹത്രസില്‍ വച്ച് കൂട്ട ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി ഇന്നലെയാണ് ആശുപത്രിയില്‍ വച്ച് മരണപ്പെട്ടത്. ഡെല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയില്‍ വച്ചാണ് 20 കാരിയായ പെണ്‍കുട്ടി മരിച്ചത്. അന്വേഷണത്തിനായി നിയോഗിച്ച മൂന്നംഗ സമിതിയെ നയിക്കുന്നത് ആഭ്യന്തര സെക്രട്ടറി ഭഗവാന്‍ സ്വരൂപ് ആണ്. ഡിഐജി ചന്ദ്രപ്രകാശ്, പൂനം ഐഎഎസ് എന്നിവരാണ് സമിതിയിലെ മറ്റ് രണ്ടംഗങ്ങള്‍. ഏഴ് ദിവസത്തിനുള്ളില്‍ കേസിനെ കുറിച്ചന്വേഷിച്ച് പ്രത്യേക സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അതിന് ശേഷം ഫാസ്റ്റ് ട്രാക്ക് കോടതിയില്‍ വച്ച് കേസിന്റെ വിചാരണ ഉടന്‍ തന്നെ നടത്തുമെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.
Related News: ഹത്രസ് പീഡനം; യോഗിക്ക് മുഖ്യമന്ത്രി കസേരയിൽ തുടരാൻ അവകാശമില്ല- പ്രിയങ്ക ഗാന്ധി