മലപ്പുറം: ജില്ലയിലെ മലയോര മേഖലകളായ കരുവാരക്കുണ്ട്, കല്‍ക്കുണ്ട്, ആര്‍ത്തലക്കുന്ന് പ്രദേശങ്ങളില്‍ ശക്‌തമായ മഴ തുടരുന്നു. ഉച്ചമുതല്‍ പ്രദേശത്ത് മഴ തുടരുകയാണ്. ജനങ്ങളെ ഇന്നലെ തന്നെ സുരക്ഷിത സ്‌ഥലങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരുന്നു. കനത്ത മഴയില്‍ ഒലിപ്പുഴ കരകവിഞ്ഞു. കേരള എസ്‌റ്റേറ്റ് അതിര്‍ത്തിയില്‍ മണ്ണ് പുഴയിലേക്കിടിഞ്ഞു.
കനത്ത മഴ തുടരുന്ന നിലമ്പൂര്‍ താലൂക്കിലെ കാളികാവ് മേഖലയിലെ അവശേഷിക്കുന്ന കുടുംബങ്ങളെക്കൂടി മാറ്റിപ്പാര്‍പ്പിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. പാലക്കാട് അട്ടപ്പാടിയിലും മഴ കനത്തു.
അട്ടപ്പാടി ചുരത്തില്‍ പലയിടത്തും മലവെള്ളപ്പാച്ചിൽ ഉണ്ടായി. മന്ദംപൊട്ടി ക്രോസ് വേയിൽ വെള്ളം കയറിയതിനാൽ ഗതാഗതം തടസപ്പെട്ടു. മണ്ണാര്‍ക്കാട് തിരുവിഴാംകുന്നിലും തോടുകളും പുഴകളും കരകവിഞ്ഞു. അടുത്ത 48 മണിക്കൂറിനുള്ളില്‍ കേരളം ഉൾപ്പടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്‌ഥാനങ്ങളില്‍ തുലാവര്‍ഷം ആരംഭിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
Read also: കെഎസ്ആർടിസി ശമ്പള പ്രതിസന്ധി; മുഖ്യമന്ത്രി ഇടപെടുന്നു