തിരുവനന്തപുരം: സംസ്‌ഥാനത്ത് എംഎല്‍എമാരും മന്ത്രിമാരും പ്രതികളായ വ്യാപകമായി പിൻവലിച്ച് സര്‍ക്കാര്‍. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മാത്രം ഇത്തരത്തിലുള്ള 128 കേസുകൾ പിൻവലിച്ചിട്ടുണ്ട്. 2007 മുതലുള്ള കേസുകളാണ് സർക്കാർ പിൻവലിച്ചത്. രാഷ്‌ട്രീയ പാര്‍ട്ടികള്‍ കക്ഷികളായ 930 കേസുകളും പിൻവലിച്ചതിൽ പെടും.
അഞ്ച് വർഷത്തിനിടെയുള്ള പിൻവലിച്ച 128 കേസുകളില്‍ മന്ത്രിമാര്‍ക്കെതിരായ 12 കേസുകളും എംഎല്‍എമാര്‍ക്കെതിരായ 94 കേസുകളുമാണ് ഉള്ളത്. മന്ത്രിമാരില്‍ വി ശിവൻകുട്ടി ഉള്‍പ്പെട്ട കേസുകളാണ് ഏറ്റവുമധികം പിൻവലിച്ചത്. മന്ത്രി വി ശിവൻകുട്ടിക്കെതിരായ 13 കേസുകള്‍ പിൻവലിച്ചപ്പോള്‍, മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിയായ 6 കേസും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു പ്രതിയായ ഏഴ് കേസും പിൻവലിച്ചു.
ഇതോടെ ജനപ്രതിനിധികളും രാഷ്‌ട്രീയക്കാരും ഉള്‍പ്പെടുന്ന കേസുകളെല്ലാം ആവിയാകുന്ന സ്‌ഥിതിയാണുള്ളത്. 2007 മുതലുള്ള കണക്കുകളിൽ ഇടത് മുന്നമിയുമായി ബന്ധപ്പെട്ട 848 കേസുകള്‍ പിൻവലിച്ചപ്പോള്‍ യുഡിഎഫ് കക്ഷികളായ 55 കേസുകളും ബിജെപിയുടെ 15 കേസുകളുമാണ് പിൻവലിച്ചത്. നിയമസഭയില്‍ കെകെ രമ എംഎല്‍എയുടെ ചോദ്യത്തിനാണ് സര്‍ക്കാര്‍ മറുപടി നല്‍കിയത്.
ശിവൻകുട്ടി പ്രതിയായ നിയമസഭാ കയ്യാങ്കളി കേസ് പിൻവലിക്കാനുള്ള തീരുമാനത്തിന് തിരിച്ചടി കിട്ടിയിരിക്കെയാണ് രാഷ്‌ട്രീയക്കാർ ഉൾപ്പെട്ട കേസുകൾ കൂട്ടത്തോടെ പിൻവലിച്ച വിവരങ്ങൾ പുറത്ത് വരുന്നത്.
Also Read: ചെറിയാൻ ഫിലിപ്പ് കോൺഗ്രസിലേക്ക്; പ്രഖ്യാപനം ഇന്നുണ്ടാവും