കോഴിക്കോട്: ജാനകിക്കാട് ബലാൽസംഗ കേസില്‍ ഒരാള്‍ കൂടി അറസ്‌റ്റില്‍. ചെമ്പനോട് സ്വദേശി ബിന്‍ഷാദ് എന്ന അപ്പുവാണ് അറസ്‌റ്റിലായത്. പെണ്‍കുട്ടിയുടെ ബന്ധുവായ ഇയാള്‍ രണ്ടുവര്‍ഷം മുന്‍പാണ് കുട്ടിയെ പീഡിപ്പിച്ചത്. ഇതോടെ മൂന്ന് കേസുകളിലായി അറസ്‌റ്റിലായവരുടെ എണ്ണം ഏഴായി.
ഈ മാസം മൂന്നിനാണ് കുറ്റ്യാടി സ്വദേശിനിയായ ദളിത് പെണ്‍കുട്ടി ആദ്യതവണ കൂട്ടബലാൽസംഗത്തിന് ഇരയായത്. ശീതള പാനിയത്തില്‍ മയക്കുമരുന്ന് ചേര്‍ത്ത് നല്‍കിയായിരുന്നു പീഡനം. ഈ മാസം 16ന് ജാനകിക്കാടിനടുത്തുള്ള ഒഴിഞ്ഞ പ്രദേശത്തുവച്ച് പെണ്‍കുട്ടി രണ്ടാമതും പീഡനത്തിനിരയായി.
അതേസമയം പതിനേഴുകാരിയായ പെണ്‍കുട്ടിയെ 2019ല്‍ പീഡനത്തിനിരയാക്കിയ രണ്ടുപേരില്‍ ഒരാളാണ് ഇന്ന് അറസ്‌റ്റിലായത്. ബിന്‍ഷാദും നേരത്തെ അറസ്‌റ്റിലായ മറ്റൊരു ബന്ധുവായ അമല്‍ ബാബുവും ചേര്‍ന്നാണ് പെണ്‍കുട്ടിയെ ആദ്യം പീഡിപ്പിച്ചതെന്നാണ് പോലീസിന്റെ നിഗമനം. ഇല്ലിക്കല്‍ കോളനി എന്ന സ്‌ഥലത്തെത്തിച്ചായിരുന്നു പീഡനം.
നിലവിൽ മൂന്ന് കേസുകളാണ് പോലീസ് രജിസ്‌റ്റര്‍ ചെയ്‌തിട്ടുള്ളത്. പെണ്‍കുട്ടിയെ പൊലീസും വനിതാ ശിശുക്ഷേമ വകുപ്പും ചേര്‍ന്ന് കൂടുതല്‍ കൗണ്‍സിലിങ്ങിന് വിധേയമാക്കി വരികയാണ്.
Malabar News: പാലക്കാട് ഇരട്ടകൊലപാതകം; പ്രതിയുമായി ക്രൈം ബ്രാഞ്ച് തെളിവെടുപ്പു നടത്തി