നിയാമ: ആഫ്രിക്കൻ രാജ്യമായ നൈജറിന്റെ തെക്കുപടിഞ്ഞാറൻ മേഖലയിൽ നടന്ന വെടിവെപ്പിൽ മേയർ ഉൾപ്പടെ 69 പേർ കൊല്ലപ്പെട്ടു. ചൊവ്വാഴ്‌ച, മാലി അതിർത്തിക്ക് സമീപത്താണ് സംഭവമുണ്ടായത്. മേയർ ബാനിബംഗാവു നയിച്ച സംഘത്തിന് നേരെയായിരുന്നു ആക്രമണം.
ഇസ്‍ലാമിക് സ്‌റ്റേറ്റുമായി ബന്ധമുള്ള പ്രാദേശിക ഭീകരരുടെ സാന്നിധ്യം ശക്‌തമായ പ്രദേശമാണ് ഇവിടം. നൂറുകണക്കിന് സാധാരണക്കാരെയാണ് ഈ വർഷം ഭീകരർ കൊലപ്പെടുത്തിയത്.
ആക്രമണത്തിൽ പതിനഞ്ച് പേർ തലനാരിഴക്ക് രക്ഷപെട്ടിരുന്നു. തിരച്ചിൽ തുടരുകയാണെന്ന് നൈജർ ആഭ്യന്തര മന്ത്രി അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
Also Read: ശ്‌മശാനങ്ങൾക്ക് വേണ്ടിയല്ല, ബിജെപി പൊതുപണം ചെലവാക്കുന്നത് ക്ഷേത്രങ്ങൾക്ക് വേണ്ടി; യോഗി