മുംബൈ: അറബിക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടുന്നു. മഹാരാഷ്‌ട്ര, ഗോവ തീരത്ത് പുതിയ ന്യൂനമർദ്ദം രൂപപ്പെടുന്നുവെന്നാണ് കേന്ദ്ര കാലാവസ്‌ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ദക്ഷിണേന്ത്യൻ സംസ്‌ഥാനങ്ങളിൽ വരും ദിവസങ്ങളിൽ കനത്ത മഴയ്‌ക്ക് സാധ്യതയുണ്ട്. നവംബർ 18 വരെ മഴ ശക്‌തമായി തുടരും.
അറബിക്കടലിൽ നവംബർ 17 ഓടെ ന്യൂനമർദ്ദം ചുഴലിക്കാറ്റായി കരയിലേക്ക് ആഞ്ഞുവീശിയേക്കും. മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. ഇതോടെ നവംബർ 18 വരെ കൊങ്കൺ തീരത്തും ബംഗാൾ തീരത്തും കനത്ത മഴയ്‌ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്.
കേരളത്തിനും തമിഴ്‌നാടിനും പിന്നാലെ മറ്റ് ദക്ഷിണേന്ത്യൻ സംസ്‌ഥാനങ്ങളിലും മഴ കനക്കും. കർണാടക, ആന്ധ്രാ പ്രദേശ്, ഗോവ, മഹാരാഷ്‌ട്ര, ലക്ഷദ്വീപ്, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിലും നാളെ മുതൽ മഴ ശക്‌തമായിരിക്കും. ദക്ഷിണ ഒഡീഷ, തമിഴ്‌നാട്, ആന്ധ്ര തീരങ്ങളിൽ വ്യാഴാഴ്‌ച വരെ കനത്ത ജാഗ്രത നിർദ്ദേശം നൽകി. മൽസ്യ തൊഴിലാളികൾ വ്യാഴാഴ്‌ച വരെ കടലിൽ പോകരുതെന്നും നിർദ്ദേശമുണ്ട്.
Also Read: നടിയെ ആക്രമിച്ച കേസ്; മൂന്നാം പ്രതിക്ക് ജാമ്യം