കോഴിക്കോട്: വനിതാ ആക്‌ടിവിസ്‌റ്റ് ബിന്ദു അമ്മിണിയെ ഓട്ടോ ഇടിച്ചു പരിക്കേൽപ്പിച്ചു. തലയ്‌ക്ക് പരിക്കേറ്റ ബിന്ദുവിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊയിലാണ്ടി പൊയിൽകാവിലാണ് സംഭവം. മനഃപൂർവം ഇടിച്ചു വീഴ്‌ത്തിയ ശേഷം ഓട്ടോ കടന്നു കളഞ്ഞതായി ബിന്ദുവിന്റെ ഭർത്താവ് പറഞ്ഞു. ശബരിമല ദർശനം നടത്തിയതിന് പിന്നാലെ പലപ്പോഴായി ബിന്ദു അമ്മിണിക്ക് നേരെ ആക്രമണം നടന്നിരുന്നു.
നേരത്തെ കമ്മീഷണർ ഓഫിസിന് മുന്നിൽ പോലീസുകാർ നോക്കി നിൽക്കെ ബിന്ദുവിനുനേരെ മുളക് സ്‌പ്രേ ആക്രമണം നടന്നിരുന്നു. കൂടാതെ, ബസിൽ നിന്ന് അധിക്ഷേപിക്കുകയും, സംഭവത്തിൽ സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ കേസെടുക്കുകയും ചെയ്‌തിരുന്നു. കോഴിക്കോട്-കണ്ണൂർ റൂട്ടിലെ സ്വകാര്യ ബസ് ഡ്രൈവർക്കെതിരെയായിരുന്നു കേസ്.
പൊയിൽക്കാവ് നിന്നും വെസ്‌റ്റ്‌ഹില്ലിലേക്ക് യാത്ര ചെയ്യുമ്പോൾ ബസ് ഡ്രൈവർ അസഭ്യം പറയുകയും സ്‌റ്റോപ്പിൽ ഇറക്കിയില്ലെന്നും കാണിച്ച് ബിന്ദു അമ്മിണി പോലീസിൽ പരാതി നൽകിയിരുന്നു. ഡ്രൈവറുടെ പേര് പരാതിയിൽ ഇല്ലെന്നും അന്വേഷണ തുടങ്ങിയതായും നടക്കാവ് പോലീസ് അറിയിച്ചിരുന്നു. പിന്നാലെയാണ് പൊയിൽക്കാവിൽ നിന്നുള്ള ആക്രമണവും ഉണ്ടായത്. പലപ്പോഴായി ബിന്ദു അമ്മിണിക്ക് നേരെ സൈബർ ആക്രമണങ്ങളും നടാക്കാറുണ്ട്.
Most Read: അനധികൃതമായി കൃഷിഭൂമി മണ്ണിട്ട് നികത്തൽ; സ്‌റ്റോപ്പ് മെമോ നൽകി