കൊൽക്കത്ത: കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കഴിയില്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. നിയന്ത്രണങ്ങൾ സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയെ ബാധിക്കും. കൊൽക്കത്തയിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യമാണ് ഉള്ളത്.
വിമാന റെയിൽ യാത്രക്കാരുടെ എണ്ണം ഇവിടെ കൂടുതലാണെന്നും മമത പറഞ്ഞു. യുകെയിൽ നിന്നുള്ള യാത്രക്കാരിലാണ് ഒമൈക്രോൺ കൂടുതലായി കാണുന്നത്. കേസുകൾ കൂടുതലുള്ള രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്ന കാര്യം കേന്ദ്രം തീരുമാനിക്കണം. സംസ്ഥാനത്തിന്റെ സാഹചര്യം സർക്കാർ ഗൗരവമായി അവലോകനം ചെയ്യുകയാണെന്നും മമത വ്യക്തമാക്കി.
ജനങ്ങളുടെ സുരക്ഷ സർക്കാർ ഉറപ്പ് വരുത്തും. ഉടൻ ഒരു തീരുമാനം എടുക്കും. കേസുകൾ വർധിക്കുന്ന സ്ഥലങ്ങൾ പ്രത്യേകം നിരീക്ഷിക്കും. എല്ലായിടത്തും നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കഴിയില്ല. കഴിഞ്ഞ 2 വർഷത്തെപ്പോലെ സമ്പദ് വ്യവസ്ഥയെ ബാധിച്ചേക്കുമെന്നും മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു.
Most Read: ഇ-ഓട്ടോ; സംസ്ഥാനത്ത് 1,140 ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കും