തിരുവനന്തപുരം: ഇ-ഓട്ടോകൾക്കായി സംസ്‌ഥാനത്തുടനീളം ചാർജിംഗ് സ്‌റ്റേഷനുകളുടെ വിപുലമായ ശൃംഖല സ്‌ഥാപിക്കാൻ വൈദ്യുതി, ഗതാഗത വകുപ്പ് മന്ത്രിമാരുടെ ചർച്ചയിൽ തീരുമാനമായി. 1140 പോൾ മൗണ്ടഡ് ചാർജിംഗ് സ്‌റ്റേഷനുകളാണ് ഇ-ഓട്ടോകൾക്കായി സ്‌ഥാപിക്കുക.
ഓരോ അസംബ്ളി നിയോജക മണ്ഡലത്തിലും 5 പോൾ മൗണ്ടഡ് ചാർജിംഗ് സ്‌റ്റേഷൻ വീതവും കോർപറേഷൻ പരിധിയിൽ വരുന്ന നിയോജക മണ്ഡലങ്ങളിൽ 15 പോൾ മൗണ്ടഡ് ചാർജിംഗ് സ്‌റ്റേഷൻ വീതവും സ്‌ഥാപിക്കും.
കെഎസ്ഇബിയുടെ 26 വൈദ്യുതി വാഹന ചാർജിംഗ് സ്‌റ്റേഷനുകൾ ഫെബ്രുവരി 2022ൽ പൂർത്തിയാക്കാനും യോഗത്തിൽ തീരുമാനമായി.
കൂടാതെ സ്വകാര്യ സംരംഭകർക്ക് വൈദ്യുതി വാഹന ചാർജിംഗ് സ്‌റ്റേഷനുകൾ സ്‌ഥാപിക്കുന്നതിന് ഗതാഗത വകുപ്പ് നൽകുന്ന 25% സബ്‌സിഡി ലഭ്യമാക്കുന്നതിനുള്ള നോഡൽ ഏജൻസി ആയി അനർട്ടിനെ നിയമിക്കാൻ യോഗം തീരുമാനിച്ചു.
ഊർജ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹ, കെഎസ്ഇബിഎൽ ചെയർമാൻ ഡോ. ബി അശോക് ഐഇഎസ്, കെഎസ്ഇബിഎൽ ഡയറക്‌ടർ ആർ സുകു, അനർട്ട് ചീഫ് എക്‌സിക്യുട്ടീവ് ഓഫിസർ നരേന്ദ്രനാഥ് വേലുരി ഐഎഫ്എസ്, ഇഎംസി ഡയറക്‌ടർ ഡോ. ആർ ഹരികുമാർ, മറ്റുന്നത ഉദ്യോഗസ്‌ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Most Read: ഉപരാഷ്‌ട്രപതി നാളെ കേരളത്തിലെത്തും; ലക്ഷദ്വീപും സന്ദർശിക്കും