ഉത്തരാഖണ്ഡ്: പാര്‍ട്ടി വിടാനൊരുങ്ങുന്ന നേതാക്കള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ച് ഉത്തരാഖണ്ഡ് കോണ്‍ഗ്രസ്. മഹിളാ കോണ്‍ഗ്രസ് സംസ്‌ഥാന അധ്യക്ഷ സരിത ആര്യയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. നൈനിറ്റാള്‍ മണ്ഡലത്തെച്ചൊല്ലിയുള്ള സീറ്റ് തര്‍ക്കത്തെത്തുടര്‍ന്നാണ് ഇവര്‍ കോണ്‍ഗ്രസുമായി ഇടഞ്ഞത്.
എന്നാൽ പുറത്താക്കിയതിന് പിന്നാലെ സരിത ബിജെപിയില്‍ പ്രവേശിച്ചു. ഡെറാഡൂണിലെ പാര്‍ട്ടി ആസ്‌ഥാനത്ത് എത്തിയാണ് സരിത ബിജെപിയില്‍ പ്രവേശിച്ചത്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിയുടെ സാന്നിധ്യത്തിലായിരുന്നു സരിത ആര്യയുടെ ബിജെപി പ്രവേശനം.
അതേസമയം ബിജെപി മന്ത്രി ഹരക് സിംഗ് റാവത്ത് കോണ്‍ഗ്രസില്‍ ചേരുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ഉത്തരാഖണ്ഡ് മന്ത്രിസഭയില്‍ നിന്നും അദ്ദേഹത്തെ നീക്കം ചെയ്‌തിരുന്നു.
Read also: പട്ടച്ചരട് കഴുത്തിൽ കുരുങ്ങി; ബൈക്ക് യാത്രികന് ദാരുണാന്ത്യം