ഛണ്ഡീഗഢ്: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർഥി ആരെന്ന് ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവ്ജ്യോത് സിംഗ് സിദ്ദു. മുഖ്യമന്ത്രി സ്ഥാനാർഥിയെ കുറിച്ചുള്ള ചോദ്യത്തിന് മാദ്ധ്യമങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
ഓരോ നേതാവിന്റെയും ഗുണഗണങ്ങൾ വിശകലനം ചെയ്താണ് കോൺഗ്രസ് തീരുമാനം എടുക്കുകയെന്നും തനിക്ക് പാർട്ടിയിൽ പൂർണ വിശ്വാസമുണ്ടെന്നും സിദ്ദു പറഞ്ഞു. പാർട്ടി ഹൈക്കമാൻഡ് എന്ത് തീരുമാനിച്ചാലും താൻ അക്കാര്യം അംഗീകരിക്കുമെന്നും സിദ്ദു കൂട്ടിച്ചേർത്തു.
തിരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തിൽ കോൺഗ്രസിന്റെ പഞ്ചാബ് ഘടകത്തിൽ ഭിന്നത തുടരുന്നുണ്ടെന്ന റിപ്പോർട്ടുകൾ പ്രചരിക്കുന്നതിന് ഇടയിലാണ് സിദ്ദുവിന്റെ പ്രതികരണം. വികസനത്തോടുള്ള മൻമോഹൻ സിംഗ് ജിയുടെ സമീപനമാണ് പഞ്ചാബ് മോഡലിന്റെ പ്രചോദനമെന്നും, സംസ്ഥാനത്തിന്റെ വികസനത്തിനായി പ്രവർത്തിക്കുക എന്നതാണ് തന്റെ ഉദ്ദേശമെന്നും സിദ്ദു പറഞ്ഞു.
Read also: കോവിഡ് വ്യാപനം; ലക്ഷദ്വീപ് യാത്രയ്ക്ക് നിയന്ത്രണങ്ങൾ കർശനമാക്കി