കവരത്തി: രാജ്യത്തെ അതിതീവ്ര കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ ശക്‌തമാക്കി ലക്ഷദ്വീപ് ഭരണകൂടം. ഇവിടെ സര്‍വീസ് നടത്തുന്ന കപ്പലുകളില്‍ സീറ്റിങ് കപ്പാസിറ്റിയുടെ പകുതി ആളുകളെ മാത്രമെ യാത്ര ചെയ്യാൻ അനുമതി നല്‍കുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. കർശന നിയന്ത്രണങ്ങൾ പാലിച്ചുമാത്രമാണ് ദ്വീപിൽ പ്രവേശനം നൽകുക.
ദ്വീപിലേക്കും തിരിച്ചും കപ്പലില്‍ യാത്ര ചെയ്യുന്നവര്‍ നിര്‍ബന്ധമായും ആര്‍ടിപിസിആര്‍ പരിശോധന നടത്തിയിരിക്കണം. യാത്രക്കാർ കോവിഡ് പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന അതത് ദ്വീപുകളിലെ ബന്ധപ്പെട്ട അധികാരിയുടെ അംഗീകാരത്തോടെ മാത്രമായിരിക്കും യാത്ര അനുവദിക്കുകയെന്നും ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേഷൻ അറിയിച്ചു.
Read Also: ഇപ്പോൾ ടിപിആർ നോക്കേണ്ടെന്ന് പറയുന്നത് ഇരട്ടത്താപ്പ്; രമേശ് ചെന്നിത്തല