ന്യൂഡെൽഹി: ഇസ്ലാമിക് പണ്ഡിതൻ സാകിർ നായികിന്റെ സംഘടന ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷൻ നിയമവിരുദ്ധം തന്നെയെന്ന് യുഎപിഎ ട്രിബ്യൂണൽ. ഐആർഎഫ് നിയമവിരുദ്ധ സംഘടനയാണെന്ന് ഉറപ്പിക്കാൻ മതിയായ കാരണങ്ങളുണ്ടെന്നും ട്രിബ്യൂണൽ നിരീക്ഷിച്ചു.
തീവ്രവാദത്തിനുള്ള ധനസഹായം, വിദ്വേഷ പ്രസംഗം, പണക്കടത്ത് തുടങ്ങി വിവിധ കുറ്റകൃത്യങ്ങളിൽ ഇന്ത്യ തിരയുന്ന സാകിർ നായിക് 2016ൽ രാജ്യം വിട്ടിരുന്നു. എൻഐഎ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ഇത്.
തുടർന്ന് സാകിർ നായികിന്റെ സംഘടനയായ ഐആർഎഫിനെ ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ നവംബർ വരെ നിരോധിച്ചിരുന്നു. കഴിഞ്ഞ മാസം ഈ വിലക്ക് അഞ്ച് വർഷം കൂടി നീട്ടി.
തുടർന്നാണ് വിഷയത്തിൽ യുഎപിഎ ട്രിബ്യൂണൽ നിലപാടെടുത്തത്. സാകിർ നായിക് നേതൃത്വം നൽകുന്ന ചാനലുകളായ പീസ് ടിവി, പീസ് ടിവി ഉർദു എന്നിവ ഇന്ത്യയുൾപ്പെടെ അഞ്ച് രാജ്യങ്ങൾ നിരോധിച്ചിരുന്നു. ബംഗ്ളാദേശ്, യുകെ, കാനഡ, ശ്രീലങ്ക എന്നിവയാണ് മറ്റ് രാജ്യങ്ങൾ.
Read Also: സർക്കാരിന്റെ മദ്യ നയത്തിന് എതിരെ വിമർശനവുമായി കെസിബിസി