ന്യൂഡെൽഹി: ഇന്ത്യ, യുഎഇ സമഗ്ര സാമ്പത്തിക കരാർ കയറ്റിറക്കുമതി മേഖലയിൽ ഉൾപ്പെടെ നിരവധി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. അടുത്ത മാസം ഒന്നുമുതലാണ് കരാർ നടപ്പിലാകുന്നത്. ജമ്മു കശ്മീരിൽ മാത്രം 3000 കോടിയുടെ നിക്ഷേപത്തിന് സാധ്യതയുണ്ട്. കരാറിന്റെ ഭാഗമായി ഇരു രാജ്യങ്ങളും തമ്മിൽ നിരന്തര കൂടിയാലോചനകൾക്ക് തുടക്കം കുറിച്ചു.
ഇന്ത്യയും യുഎഇയും തമ്മിലുള്ള വാണിജ്യ ബന്ധം കൂടുതൽ വികസിച്ച തലങ്ങളിലേക്ക് കൊണ്ടു പോവുകയാണ് കരാറിലൂടെ ഇരു രാജ്യങ്ങളും ലക്ഷ്യമിടുന്നത്. നേരത്തെ ഇന്ത്യയിലെ യുഎഇ അംബാസഡർ അഹ്മദ് അൽ ബന്നയുടെ നേതൃത്വത്തിലുള്ള യുഎഇ ബിസിനസ് സംഘം ജമ്മു കശ്മീരിൽ സന്ദർശനം നടത്തിയിരുന്നു.
കരാർ നടപ്പിലാകുന്നതോടെ കേരളത്തിൽ നിന്നുള്ള ഉൽപന്നങ്ങളും കൂടുതലായി യുഎഇയിലെത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ഇതിലൂടെ നിരവധി ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും മെച്ചമുണ്ടാകും. കേരളത്തിൽ നിന്നടക്കമുള്ള സംരംഭകർ ഏറെ താൽപര്യത്തോടെയാണ് സാമ്പത്തിക കരാറിനെ നോക്കി കാണുന്നത്.
Read Also: നടിയെ ആക്രമിച്ച കേസ്; തന്റെ മാറ്റം അന്വേഷണത്തെ ബാധിക്കില്ലെന്ന് എഡിജിപി എസ് ശ്രീജിത്ത്