മ്യൂണിക്ക്: ജി7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജര്‍മനിയിലെ മ്യൂണിച്ചിലെത്തി. പരിസ്‌ഥിതി, ഭക്ഷ്യസുരക്ഷ, ആരോഗ്യം, ലിംഗസമത്വം, ജനാധിപത്യം തുടങ്ങിയ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ജി7 ഉച്ചകോടിയില്‍ മോദി രണ്ട് സെഷനുകളില്‍ സംസാരിക്കാന്‍ സാധ്യതയുണ്ട്. വിമാനത്താവളത്തില്‍ വലിയ സ്വീകരണമാണ് പ്രധാനമന്ത്രിക്കായി ഒരുക്കിയിരിക്കുന്നത്. തിങ്കളാഴ്‌ച വരെയാണ് ഉച്ചകോടിയുടെ ഭാഗമായി മോദിയുടെ ജര്‍മനി സന്ദര്‍ശനം.
ജര്‍മനിയിലെ ഷ്‌ലോസ് എല്‍മൗയിലാണ് ഉച്ചകോടി. മ്യൂണിച്ചില്‍ എത്തിയ വിവരം പ്രധാനമന്ത്രിയുടെ ഓഫിസ് ട്വിറ്ററില്‍ പങ്കുവെച്ചു. ജൂണ്‍ 26, 27 തീയതികളിലാണ് ജി7 ഉച്ചകോടി നടക്കുന്നത്. ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സാണ് പ്രധാനമന്ത്രിയെ ഉച്ചകോടിയിലേക്ക് ക്ഷണിച്ചത്. പരിസ്‌ഥിതി, ഊര്‍ജം, കാലാവസ്‌ഥ, ഭക്ഷ്യസുരക്ഷ, ആരോഗ്യം, തീവ്രവാദം, ലിംഗസമത്വം, ജനാധിപത്യം തുടങ്ങിയ വിഷയങ്ങളിലാണ് ചര്‍ച്ചകള്‍ നടക്കുക.
വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്‌താവന പ്രകാരം, ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി മോദി ജി7 രാജ്യങ്ങളിലെ ചില നേതാക്കളുമായും ഉഭയകക്ഷി കൂടിക്കാഴ്‌ചകള്‍ നടത്തും. യൂറോപ്പിലെ ഇന്ത്യക്കാരെയും മോദി കണ്ടേക്കും. ഇന്ത്യയും ജര്‍മനിയും തമ്മിലുള്ള അടുത്ത പങ്കാളിത്തത്തിന്റെ പാരമ്പര്യം അനുസരിച്ചാണ് ജി7 ഉച്ചകോടിക്കുള്ള ക്ഷണം.
Read Also: നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കം; വിവിധ വിഷയങ്ങൾ ചർച്ചയാകും