ന്യൂഡെൽഹി: 1984ലെ കാണ്‍പൂര്‍ സിഖ് വിരുദ്ധ കലാപക്കേസുകളില്‍ നാല് പേര് കൂടി അറസ്റ്റില്‍. കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് (എസ്ഐടി) പ്രതികളെ അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ മൊത്തം അറസ്റ്റിലായവരുടെ എണ്ണം 19 ആയി. നൗബസ്ഥ സ്വദേശിയായ രാജന് ലാല്‍ പാണ്ഡെ, ബാരയിലെ ദീപക്, കിദ്വായ് നഗറിലെ ധീരേന്ദ്ര തിവാരി, ദബൗലി സ്വദേശി കൈലാഷ് പാല് എന്നിവരാണ് അറസ്റ്റിലായത്.
പ്രതികളെല്ലാം 70 വയസിനു മുകളില്‍ പ്രായമുള്ളവരാണ്. ഒരു എട്ടംഗ കുടുംബത്തിലെ ഏഴ് പേര് ഉള്‍പ്പെടെ 13 പേരെ കൊലപ്പെടുത്തിയതടക്കം നാല് കേസുകളില്‍ പ്രതിയാണ് കൈലാഷ് പാല്. 1984ലെ കലാപത്തില്‍ 7 പേര് കൊല്ലപ്പെട്ട കുടുംബത്തിലെ ശേഷിച്ച സഹോദരന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പാലിനെ അറസ്റ്റ് ചെയ്തത്.
കലാപവുമായി ബന്ധപ്പെട്ട കേസുകള്‍ പുനഃരന്വേഷിക്കുന്നതിനായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ 2019ലാണ് എസ്ഐടി രൂപീകരിച്ചത്. കാണ്‍പൂരിലെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട് 1000ലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നു. അതില്‍ 40 എണ്ണം ഗൗരവമുള്ളതായി കണക്കാക്കപ്പെടുന്നു. 96 പേര് മുഖ്യപ്രതികളാണെന്ന് എസ്ഐടി നേരത്തെ കണ്ടെത്തിയിരുന്നു. ഇതില്‍ 22 പേര് മരിച്ചു.
Read Also: ആർ ശ്രീലേഖയ്ക്ക് എതിരെ കേസെടുക്കുന്നത് സംബന്ധിച്ച് നിയമോപദേശം തേടി പോലീസ്