കേന്ദ്ര പദ്ധതിയുടെ പേരിൽ വായ്‌പാ തട്ടിപ്പ്; ഡെൽഹിയിൽ 7 പേർ അറസ്‌റ്റിൽ

By Staff Reporter, Malabar News
The case of the escaped criminal; Seven people, including a police officer, were arrested
Rep. Image
Ajwa Travels

ന്യൂഡെൽഹി: കേന്ദ്ര പദ്ധതിയെന്ന വ്യാജേന വായ്‌പാ തട്ടിപ്പ് നടത്തിയ ഏഴ് പേർ അറസ്‌റ്റിൽ. ഇവരിൽ അഞ്ച് പേർ സ്‌ത്രീകളാണ്. കേന്ദ്ര പദ്ധതിയെന്ന വ്യാജേനയാണ് ഇവർ വായ്‌പാ തട്ടിപ്പ് നടത്തിയത്. സന്ദീപ് കുമാർ (29), സുമിത് (32), രാഖി (22), ജ്യോതി (24), ജ്യോതി (22), മനീഷ (20), കാജൽ (20) എന്നിവരാണ് അറസ്‌റ്റിലായവർ. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ആളുകളെയാണ് ഇവർ പ്രധാനമായും ലക്ഷ്യമിട്ടത്. പ്രധാൻ മന്ത്രി മുദ്ര വായ്‌പാ പദ്ധതിയുടെ പേരിലായിരുന്നു തട്ടിപ്പ്.

കഴിഞ്ഞ വർഷം 150ലധികം പേരെ സംഘം ചതിച്ചു എന്ന് പോലീസ് പറയുന്നു. മനീഷ് എന്നയാൾ നൽകിയ പരാതിയിലാണ് സംഘം പിടിയിലായത്. 2 ലക്ഷം രൂപയുടെ പ്രധാൻ മന്ത്രി മുദ്ര വായ്‌പ നൽകാമെന്നറിയിച്ച് മനീഷിന് ഒരു സന്ദേശം വന്നു. സന്ദേശത്തിലെ നമ്പറിലേക്ക് തിരികെ വിളിച്ചപ്പോൾ ചില രേഖകളും 2499 രൂപ രജിസ്ട്രേഷൻ ഫീയും ഇവർ ആവശ്യപ്പെട്ടു.

ഇതൊക്കെ മനീഷ് നൽകി. പിന്നീട് ഇൻഷുറൻസ് ഫീസ് അടയ്‌ക്കാൻ മനീഷ് മറന്നു എന്നും അത് അടച്ചില്ലെങ്കിൽ വായ്‌പ ലഭിക്കില്ലെന്നും അറിയിച്ച് 15,500 രൂപ കൂടി സംഘം ആവശ്യപ്പെട്ടു. ഇതോടെയാണ് താൻ ചതിക്കപ്പെട്ടു എന്ന് മനീഷ് മനസിലാക്കിയത്. തുടർന്ന് ഇയാൾ പോലീസിൽ പരാതിപ്പെടുകയായിരുന്നു.

പിന്നീട് നടത്തിയ അന്വേഷണത്തിൽ ഒരു കോൾ സെന്റർ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടക്കുന്നതെന്ന് പോലീസ് മനസിലാക്കി. ഇവിടെ നടത്തിയ റെയ്‌ഡിലാണ് ഏഴംഗ സംഘം അറസ്‌റ്റിലായത്. ഏഴ് മൊബൈൽ ഫോണുകളും നിരവധി രേഖകളും പോലീസ് പിടിച്ചെടുത്തു.

Read Also: ശബരീനാഥന്റെ ജാമ്യം മുഖ്യമന്ത്രിക്ക് ലഭിച്ച തിരിച്ചടി; പ്രതിപക്ഷ നേതാവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE