കോഴിക്കോട്: ദിവസങ്ങൾക്ക് മുൻപ് കോഴിക്കോട് നിന്ന് കാണാതായ കുറ്റിക്കാട്ടൂർ സ്വദേശിനിയായ വീട്ടമ്മ സൈനബ (57) കൊല്ലപ്പെട്ടതായി സൂചന. ഇവരെ കൊലപ്പെടുത്തിയെന്ന് വ്യക്‌തമാക്കി പ്രതി തന്നെ കോഴിക്കോട് കസബ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. സ്വർണാഭരണം തട്ടിയെടുക്കുന്നതായി സൈനബയെ കൊലപ്പെടുത്തി ഗൂഡല്ലൂരിലെ കൊക്കയിൽ തള്ളിയെന്നാണ് പ്രതിയുടെ മൊഴി.
മലപ്പുറം സ്വദേശിയായ സമദ് (52) പോലീസ് കസ്‌റ്റഡിയിലാണ്. സുഹൃത്തിന്റെ സഹായത്തോടെ കാറിൽ വെച്ച് കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ ശേഷം നാടുകാണി ചുരത്തിലെ കൊക്കയിൽ തള്ളിയെന്നാണ് പ്രതിയുടെ മൊഴി. അതേസമയം, മൃതദേഹം ലഭിച്ചാൽ മാത്രമേ കൊലപാതകം ഉറപ്പിക്കാനാകൂവെന്ന് പോലീസ് വ്യക്‌തമാക്കി. ഈ മാസം ഏഴിനാണ് കോഴിക്കോട് പുതിയ ബസ് സ്‌റ്റാൻഡിൽ നിന്നും സൈനബയെ കാണാതായത്.
ഭർത്താവ് ജെയിംസ് പരാതി നൽകിയതിനെ തടുർന്ന് കസബ പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌ത് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് പ്രതി സ്വമേധയാ സ്‌റ്റേഷനിലെത്തി മൊഴി നൽകിയത്. പ്രതിയുടെ മൊഴിപ്രകാരം പോലീസ് പറയുന്നത് ഇങ്ങനെ: മലപ്പുറം താനൂർ കുന്നംപുറം പള്ളിവീട് മുഹമ്മദിന്റെ മകൻ സമദ് ആണ് കസബ പോലീസ് സ്‌റ്റേഷനിലെത്തി കൊലപാതകം നടത്തിയത് താനാണെന്ന് മൊഴി നൽകിയത്.
ഇയാൾ പറയുന്നത് അനുസരിച്ചു, സുലൈമാൻ എന്ന സുഹൃത്താണ് ഈ മാസം ഏഴിന് ഉച്ചക്ക് ഒന്നരയോടെ സൈനബയെ കോഴിക്കോട് സ്‌റ്റാൻഡിന് അടുത്തുനിന്ന് കാറിൽ കയറ്റി കൊണ്ടുപോയത്. സ്വർണാഭരണങ്ങൾ കൈവശപ്പെടുത്തുക ആയിരുന്നു ഉദ്ദേശം. യാത്രാമധ്യേ വൈകിട്ട് അഞ്ചരയോടെ മുക്കത്തിന് അടുത്തുവെച്ചു ഇരുവരും ചേർന്ന് സൈനബയെ ഷാൾ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തി. സൈനബയുടെ ദേഹത്തുണ്ടായിരുന്ന സ്വർണാഭരണങ്ങളും പണവും കവർന്ന ശേഷം നിലമ്പൂർ വഴി നാടുകാണി ചുരത്തിലെത്തി മൃതദേഹം അവിടെ ഉപേക്ഷിച്ചു. പ്രതിയുടെ മൊഴി പ്രകാരം, പോലീസ് മൃതദേഹം കണ്ടെത്തുന്നതിനായി ഗൂഡല്ലൂരിലേക്ക് തിരിച്ചു.
Most Read| ‘ലൈഫ് പദ്ധതി തകർക്കാൻ ദുഷ്‌ട മനസുള്ളവർ ശ്രമിച്ചു; കോപ്പുമായി ഇറങ്ങിയവർക്ക് ജാള്യത’







































