ന്യൂഡെൽഹി: മുതിർന്ന മാവോയിസ്‌റ്റ് നേതാവ് അടക്കം 18 പേരെ ഛത്തീസ്‌ഗഡിൽ ഏറ്റുമുട്ടലിൽ വധിച്ചു. കങ്കര്‍ ജില്ലയില്‍ ഇന്ന് (ചൊവ്വാഴ്‌ച) നടന്ന ഏറ്റുമുട്ടലിലാണ് മാവോവാദി നേതാവ് ശങ്കര്‍ റാവുവടക്കം 18 മാവോവാദികള്‍ കൊല്ലപ്പെട്ടത്.
അന്വേഷണ ഏജന്‍സികള്‍ തലയ്‌ക്ക് 25 ലക്ഷംരൂപ വിലയിട്ടിട്ടുള്ള മാവോവാദി നേതാവാണ് കൊല്ലപ്പെട്ട ശങ്കര്‍ റാവു. ഉച്ചയ്‌ക്ക് 1.30 ഓടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്‌തു. സുരക്ഷാ സേനയുമായി ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ടു സേനാംഗങ്ങൾക്കു എകെ 47 ഉൾപ്പെടെയുള്ള ആയുധങ്ങളും പൊലീസ് പിടിച്ചെടുത്തു.
മാവോയിസ്‌റ്റ് ഭീഷണി നേരിടാനായി 2008ൽ പ്രത്യേകം രൂപീകരിച്ച ഡിസ്‌ട്രിക്‌ട് റിസർവ് ഗാർഡും ബിഎസ്എഫും സംയുക്‌തമായി നടത്തിയ ഏറ്റുമുട്ടലായിരുന്നു ഇന്നത്തേത്. കൊല്ലപ്പെട്ടവരുടെ എണ്ണം ഇനിയും വര്‍ധിച്ചേക്കാമെന്ന് പോലീസ് അറിയിച്ചു.
കഴിഞ്ഞ മാസം ഇതേ ജില്ലയിൽ നടന്ന മറ്റൊരു ഏറ്റുമുട്ടലിൽ ഒരു മാവോയിസ്‌റ്റും ഒരു പൊലീസുകാരനും കൊല്ലപ്പെട്ടിരുന്നു. അന്നും തോക്കുകളും മറ്റ് സ്ഫോടക വസ്‌തുക്കളും പിടിച്ചെടുത്തിരുന്നു. കാംഗറിൽ ഫെബ്രുവരിയിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് മാവോയിസ്‌റ്റുകളെ സുരക്ഷാസേന വധിച്ചിരുന്നു. കഴിഞ്ഞ വർഷം നവംബറിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ സുരക്ഷാസേനയും മാവോയിസ്‌റ്റുകളും തമ്മിൽ ഇതേ ജില്ലയിൽ ഏറ്റുമുട്ടൽ നടന്നിരുന്നു.
KAUTHUKAM | കൗതുക വാർത്തകൾ ഇവിടെ വായിക്കാം