തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ മരണം അതീവ ദുഃഖകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരത്തിൽ ഒരു ദുരന്തം ഇനി നാട്ടിൽ ഉണ്ടാകരുതെന്ന് പറഞ്ഞ മുഖ്യമന്ത്രി, വിഷയത്തിൽ ശക്‌തമായ നടപടി ഉണ്ടാകുമെന്നും വ്യക്‌തമാക്കി. സെക്രട്ടറിയേറ്റ് എംപ്ളോയീസ് അസോസിയേഷൻ സമ്മേളനം ഉൽഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എഡിഎമ്മിന്റെ മരണത്തിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും സിപിഎം നേതാവുമായ ദിവ്യക്കെതിരെ നടപടി ഉണ്ടാകുമെന്ന് പരോക്ഷമായി സൂചിപിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. സംഭവം വിവാദമായത് മുതൽ മൗനം പാലിച്ച മുഖ്യമന്ത്രി ഒമ്പതാം ദിവസമാണ് പരസ്യ പ്രതികരണത്തിന് തയ്യാറായത്.
നിർഭയമായും നീതിയുക്‌തമായും ജോലി ചെയ്യുന്നവരെ സംരക്ഷിക്കും. അത്തരക്കാരുടെ ആത്‌മാഭിമാനം ചോദ്യം ചെയ്യാൻ ആരെയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വകുപ്പുകൾക്കിടയിലെ ഫയൽ നീക്കത്തിന് കാലതാമസം ഉണ്ടാകരുത്. അവരവർ തീരുമാനിക്കേണ്ട കാര്യങ്ങളിൽ അവരവർ തീരുമാനം എടുക്കണം. ഫയലുകൾ വെച്ച് തട്ടിക്കളിക്കരുതെന്നും മുഖ്യമന്ത്രി നിർദ്ദേശം നൽകി. സ്‌ഥലംമാറ്റം പൂർണമായും ഓൺലൈൻ ആക്കും. അർഹത അനുസരിച്ച് സ്‌ഥലംമാറ്റം ഉണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി.
Most Read| ‘പ്രസിഡണ്ട് ഒരാഴ്‌ചക്കുള്ളിൽ രാജിവെക്കണം’; ബംഗ്ളാദേശിൽ വീണ്ടും പ്രക്ഷോഭം







































