പുഷ്‌പ 2 പ്രദർശനം; ‘മരിച്ച യുവതിയുടെ കുടുംബത്തിന് രണ്ടുകോടി രൂപ നൽകും’

അല്ലു അർജുൻ ഒരുകോടിയും മൈത്രി മൂവീസ് 50 ലക്ഷവും സംവിധായകൻ സുകുമാർ 50 ലക്ഷം രൂപയുമാണ് നൽകുക. തെലങ്കാന ചലച്ചിത്ര വികസന കോർപറേഷൻ വഴിയാകും കുടുംബത്തിന് തുക കൈമാറുക.

By Senior Reporter, Malabar News
Allu Arjun 
Ajwa Travels

ഹൈദരാബാദ്: പുഷ്‌പ 2 സിനിമയുടെ പ്രദർശനത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് മരിച്ച യുവതിയുടെ കുടുംബത്തിന് രണ്ടുകോടി രൂപ ധനസഹായം പ്രഖ്യാപിച്ചു. നടൻ അല്ലു അർജുന്റെ പിതാവ് അല്ലു അരവിന്ദ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. മരിച്ച യുവതിയുടെ ഒമ്പത് വയസുകാരനായ മകൻ ഗുരുതരമായി പരിക്കേറ്റ് ചികിൽസയിൽ കഴിയുകയാണ്.

കുട്ടിയെ ആശുപത്രിയിലെത്തി സന്ദർശിച്ചതിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അല്ലു അരവിന്ദ്. അല്ലു അർജുൻ ഒരുകോടിയും മൈത്രി മൂവീസ് 50 ലക്ഷവും സംവിധായകൻ സുകുമാർ 50 ലക്ഷം രൂപയുമാണ് നൽകുക. തെലങ്കാന ചലച്ചിത്ര വികസന കോർപറേഷൻ വഴിയാകും കുടുംബത്തിന് തുക കൈമാറുക.

അതേസമയം, സിനിമാ മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ നാളെ മുഖ്യമന്ത്രി രേവന്ത് റെഡ്‌ഡിയുമായി കൂടിക്കാഴ്‌ച നടത്തുമെന്ന് ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ ദിൽരാജു പറഞ്ഞു. അതിനിടെ, കുട്ടിയുടെ ആരോഗ്യസ്‌ഥിതിയിൽ പുരോഗതിയുണ്ടെന്ന് പിതാവ് ഭാസ്‌കർ പറഞ്ഞു. അല്ലുവിന്റെയും സിനിമാ ടീമിന്റെയും സഹായം ലഭിക്കുന്നുണ്ട്. അല്ലുവിനെതിരായ കേസ് പിൻവലിക്കാൻ തയ്യാറാണെന്ന് പറഞ്ഞത് ആരുടേയും സമ്മർദ്ദം കൊണ്ടല്ലെന്നും ഭാസ്‌കർ പറഞ്ഞു.

ഡിസംബർ നാലിന് നടന്ന പ്രീമിയർ ഷോയ്‌ക്കിടെ ആണ് തിക്കിലും തിരക്കിലുംപെട്ട് ആന്ധ്ര സ്വദേശിയായ രേവതി (39) മരിച്ചത്. ഇവരുടെ മകൻ ശ്രീ തേജ (9) അതീവ ഗുരുതരാവസ്‌ഥയിൽ ചികിൽസയിലാണ്. അപ്രതീക്ഷിതമായി അല്ലു അർജുൻ തിയേറ്ററിൽ എത്തിയതാണ് തിരക്കുണ്ടാകാൻ കാരണം. സ്‌ത്രീയുടെ മരണത്തെ തുടർന്ന് അല്ലു അർജുനും സുരക്ഷാ ഉദ്യോഗസ്‌ഥർക്കും തിയേറ്റർ ഉടമകൾക്കുമെതിരെ പോലീസ് കേസെടുത്തിരുന്നു.

തിരക്ക് നിയന്ത്രിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കാത്തതിന് തിയേറ്റർ ഉടമകൾ, അല്ലു അർജുൻ, അദ്ദേഹത്തിന്റെ സുരക്ഷാ സംഘാംഗങ്ങൾ എന്നിവർക്കെതിരെ നരഹത്യക്കാണ് പോലീസ് കേസെടുത്തത്. തിയേറ്റർ ഉടമകളെ നേരത്തെ അറസ്‌റ്റ് ചെയ്‌തിരുന്നു. യുവതിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച അല്ലു അർജുൻ, എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തെലങ്കാന ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ഹൈക്കോടതി തീരുമാനം വരുന്നതിന് മുൻപ് പോലീസ് വീട്ടിലെത്തി അല്ലുവിനെ അറസ്‌റ്റ് ചെയ്‌തു. ഡിസംബർ 13ന് മജിസ്‌ട്രേറ്റ്‌ കോടതി ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ട താരത്തിന് വൈകിട്ട് ഹൈക്കോടതി രണ്ടാഴ്‌ചത്തെ ജാമ്യം അനുവദിക്കുകയായിരുന്നു. രാത്രി ജയിലിൽ കഴിയേണ്ടിവന്ന താരം പിറ്റേന്നാണ് മോചിതനായത്.

Most Read| സൂക്ഷിച്ചോളൂ, ഈ നഗരത്തിലെത്തിയാൽ ഭിക്ഷ കൊടുക്കരുത്! പോലീസ് കേസ് പിന്നാലെ വരും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE