തലപ്പാറ: മലപ്പുറത്തെ കൂരിയാടിന് പിന്നാലെ തലപ്പാറയിലും ദേശീയപാതയിൽ വിള്ളൽ. ദേശീയ പാതയിൽ മണ്ണിട്ട് ഉയർത്തിയ ഭാഗത്താണ് വിള്ളൽ കണ്ടെത്തിയത്. ഈ വഴിയുള്ള ഗതാഗതം നിരോധിച്ചു. നിർമാണം പൂർത്തിയായി ചുരുങ്ങിയ കാലത്തിനുള്ളിലാണ് റോഡിൽ വിള്ളൽ രൂപപ്പെട്ടത്.
അതുകൊണ്ടുതന്നെ നിർമാണത്തിൽ പിഴവുകളുണ്ടോ എന്നുള്ള ചോദ്യങ്ങളും ഉയരുന്നുണ്ട്. മഴ കൂടുതൽ ശക്തി പ്രാപിക്കുമ്പോൾ റോഡിന്റെ സ്ഥിതി എന്തായിരിക്കുമെന്ന ആശങ്കയിലാണ് യാത്രക്കാരും പ്രദേശവാസികളും. ഇന്നലെ കൂരിയാട് ദേശീയപാത 66ന്റെ മതിലും സർവീസ് റോഡും ഇടിഞ്ഞുവീണിരുന്നു. പിന്നാലെ വാഹനങ്ങൾ വഴിതിരിച്ചു വിടുകയായിരുന്നു.
രണ്ട് കാറുകൾക്ക് മുകളിലേക്കാണ് മണ്ണും കോൺക്രീറ്റ് കട്ടകളും ഇടിഞ്ഞു വീണത്. കാറുകളിൽ ഉണ്ടായിരുന്ന നാലുപേരെ ആശുപത്രിയിലേക്ക് മാറ്റി. ഇവർക്ക് നിസാരമായി പരിക്കേറ്റു. കൂരിയാട് വയൽ നികത്തിയാണ് സർവീസ് റോഡ് നിർമിച്ചത്. കോഴിക്കോട് നിന്ന് തൃശൂർ ഭാഗത്തേക്ക് വരുന്നിടത്താണ് റോഡ് ഇടിഞ്ഞത്. അപകടത്തെ തുടർന്ന് പ്രദേശത്ത് ഗതാഗതം സ്തംഭിച്ചിരുന്നു.
Most Read| ഗാസയുടെ പൂർണ നിയന്ത്രണം ഏറ്റെടുക്കുംവരെ പിൻമാറില്ല; ബെന്യാമിൻ നെതന്യാഹു