‘മഞ്ഞുമ്മൽ ബോയ്‌സ്’ കേസ്; സൗബിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ സമയം നീട്ടി നൽകി

ഈ മാസം 27ന് അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകാനാണ് ജസ്‌റ്റിസ്‌ ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ച് സൗബിനും കേസിലെ മറ്റ് പ്രതികളായ പിതാവ് ബാബു ഷാഹിർ, പാറാവ് ഫിലിംസിലെ ഷോൺ ആന്റണി എന്നിവരോടും നിർദ്ദേശിച്ചിരിക്കുന്നത്.

By Senior Reporter, Malabar News
Soubin Shahir
Ajwa Travels

കൊച്ചി: ‘മഞ്ഞുമ്മൽ ബോയ്‌സ്’ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നടൻ സൗബിൻ ഷാഹിറിന് സമയം നീട്ടി നൽകി ഹൈക്കോടതി. ഈ മാസം 27ന് അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകാനാണ് ജസ്‌റ്റിസ്‌ ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ച് സൗബിനും കേസിലെ മറ്റ് പ്രതികളായ പിതാവ് ബാബു ഷാഹിർ, പാറാവ് ഫിലിംസിലെ ഷോൺ ആന്റണി എന്നിവരോടും നിർദ്ദേശിച്ചിരിക്കുന്നത്.

ഇവർ നൽകിയ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലാണ്. ജാമ്യാപേക്ഷയിൽ തീരുമാനമെടുക്കാത്ത സാഹചര്യത്തിൽ ചോദ്യം ചെയ്യലിന് ഹാജരാകുന്നത് 27ലേക്ക് നീട്ടിവയ്‌ക്കുകയാണെന്ന് കോടതി വ്യക്‌തമാക്കി. കേസ് വീണ്ടും ഈ മാസം 23ന് പരിഗണിക്കും. സാമ്പത്തിക തട്ടിപ്പ് കേസ് റദ്ദാക്കാൻ കഴിയില്ലെന്നും അന്വേഷണം തുടരാമെന്നും നേരത്തെ കോടതി ഉത്തരവിട്ടിരുന്നു.

ഇതിന് പിന്നാലെ ഈ മാസം 20ന് (ഇന്ന്) ചോദ്യം ചെയ്യലിന് ഹാജരാകാൻ മരട് പോലീസ് സൗബിനും മറ്റുള്ളവർക്കും നിർദ്ദേശം നൽകുകയായിരുന്നു. പിന്നാലെയാണ് മൂവരും മുൻ‌കൂർ ജാമ്യത്തിന് ഹരജി നൽകിയത്. വൻ വിജയം നേടിയ മഞ്ഞുമ്മൽ ബോയ്‌സ് സിനിമയുടെ മുടക്കുമുതലും ലാഭവിഹിതവും പങ്കുവയ്‌ക്കുന്നതുമായി ബന്ധപ്പെട്ട് ആലപ്പുഴ അരൂർ സ്വദേശി സിറാജ് വലിയവീട്ടിൽ ഹമീദ് നൽകിയ പരാതിയിലാണ് കേസ്.

ചിത്രത്തിന്റെ ലാഭവിഹിതവും മുടക്കുമുതലും നൽകാതെ പറവ ഫിലിംസുമായി ബന്ധപ്പെട്ടവർ വഞ്ചിച്ചു എന്നായിരുന്നു പരാതി. ഏഴുകോടി രൂപ ചിത്രത്തിനായി താൻ മുതൽ മുടക്കിയെന്നും 2022 നവംബർ 30ന് ഒപ്പുവെച്ച കരാർ അനുസരിച്ച് ചിത്രത്തിന്റെ ലാഭവിഹിതത്തിന്റെ 40 ശതമാനം തനിക്ക് നൽകണമെന്നുമായിരുന്നു കരാർ എന്ന് സിറാജ് പറയുന്നു.

എന്നാൽ, പറവ ഫിലിംസുമായി ബന്ധപ്പെട്ടവർ ഇത് പാലിച്ചില്ല എന്ന് കാട്ടി സിറാജ് കോടതിയെ സമീപിച്ചു. തുടർന്ന് അന്വേഷണത്തിന് കോടതി ഉത്തരവിടുകയും മരട് പോലീസ് സാമ്പത്തിക തട്ടിപ്പ് നടന്നിട്ടുണ്ട് എന്നുകാട്ടി റിപ്പോർട് നൽകുകയും ചെയ്‌തു. പിന്നാലെ സൗബിൻ അടക്കമുള്ളവർ ഹൈക്കോടതിയെ സമീപിക്കുകയും കേസിൽ ജാമ്യമെടുക്കുകയും ചെയ്‌തു.

സിനിമയ്‌ക്ക് വേണ്ടി നൽകേണ്ടിയിരുന്ന പണം സിറാജ് കൃത്യസമയത്ത് നൽകിയില്ലെന്നും പണം ലഭിക്കാത്തതിനാൽ ചിത്രത്തിന്റെ ഷൂട്ടിങ് ഷെഡ്യൂളുകൾ മുടങ്ങുകയും ഷൂട്ടിങ് നീണ്ടുപോയി നഷ്‌ടം സംഭവിക്കുകയും ചെയ്‌തു എന്നായിരുന്നു സൗബിന്റെ വാദം.

കീഴ്‌ക്കോടതിയിലുള്ള കേസ് റദ്ദാക്കണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കേസ് റദ്ദാക്കാനാവില്ലെന്നും അന്വേഷണം തുടരാമെന്നും ഹൈക്കോടതി കഴിഞ്ഞമാസം ഉത്തരവിട്ടു. ഇതോടെയാണ് മരട് പോലീസ് കേസിൽ അന്വേഷണം വീണ്ടും ഊർജിതപ്പെടുത്തിയിരിക്കുന്നത്.

Most Read| ഒരുദിവസം 2000 രൂപ ബജറ്റ്; യുവതി കണ്ടു തീർത്തത് 15 രാജ്യങ്ങൾ!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE