കൊച്ചി: തുടർച്ചയായുള്ള വർധനയ്‌ക്കിടയിൽ ഇന്ന് സ്വർണവില അൽപ്പം കുറഞ്ഞു. പവന് ഒരു ലക്ഷം രൂപയോട് അടുത്തുകൊണ്ടിയിരിക്കെയാണ് ഇന്ന് വിലയിൽ ഇടിവ് നേരിട്ടത്. ഇന്ന് 1400 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 95,960 രൂപയായി. ഗ്രാമിന് 175 രൂപ കുറഞ്ഞ് 11,995 രൂപയായി.
ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു ഇന്നലെ സ്വർണവില. ഇന്നലെ ഒറ്റയടിക്ക് 2840 രൂപയാണ് കൂടിയത്. ഇതോടെ പവന് 97,360 രൂപയായിരുന്നു. ഈമാസം 17 ദിവസംകൊണ്ട് ഒരുപവന് കൂടിയത് 10,360 രൂപയാണ്. രാജ്യാന്തര വിലയുടെ ചുവടുപിടിച്ചാണ് കേരളത്തിലും സ്വർണവിലയുടെ കുതിപ്പ് തുടരുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിലേക്ക് കൂടുതൽ ആളുകൾ ഒഴുകിയെത്തുന്നതാണ് വില ഉയരാൻ കാരണം.
ഈമാസം എട്ടിനാണ് സ്വർണവില ആദ്യമായി 90,000 കടന്നത്. തൊട്ടടുത്ത ദിവസം 91, 000 കടന്ന് കുതിച്ച വിലയാണ് ഇന്ന് രാവിലെ താഴോട്ട് ഇറങ്ങിയത്. സെപ്‌തംബർ ഒമ്പതിനാണ് സ്വർണവില ആദ്യമായി 80,000 പിന്നിട്ടത്. തുടർന്നുള്ള ഓരോ ദിവസവും വില വർധിച്ചു കൊണ്ടിരിക്കുകയായിരുന്നു.
Most Read| നിന്നനിൽപ്പിൽ അപ്രത്യക്ഷമാകും, ഉടൻ പ്രത്യക്ഷപ്പെടും; അത്‌ഭുത തടാകം